Saturday, February 24, 2018

കടൽ -കവിത

-( *കവിത*)-
---------------------------------------
✍🏻 *കടൽ* ]📝
----------------------------------------        *അജയ് പള്ളിക്കര*
----------------------------------------
ഇരമ്പുന്ന തിരകളെ തഴുകുന്ന കാറ്റിന്റെ സിരകളോടെനിക്കു പ്രണയം.

ഒഴുകുന്ന വെള്ളത്തില
രുമയാം കൂട്ടിന്റെ കൂടിനോടെനിക്കു പ്രണയം.

അലറുന്ന മനുഷ്യന്റെ ഒഴുകുന്ന വഞ്ചിയുടെ വീശുന്ന വലകളോടെനിക്കു പ്രണയം.

മധുരം പകരുന്ന,തുള്ളി തുള്ളി  കളിക്കുന്ന,തിരയിൽ തിരയുന്ന, കുട്ടികളോടെനിക്കു പ്രണയം.

കാണുന്ന കണ്ണിനോട്‌,
പറക്കുന്ന പക്ഷികളോട്, ശ്വാസം കിട്ടാതെ പിടയുന്ന മത്സ്യങ്ങളോട്, സല്ലപിക്കുന്ന സല്ലാപകരോട്,
ഹൃദയതാളം തെറ്റുന്ന സ്ത്രീകളോട്,
ജീവിക്കുന്ന മനുഷ്യരോട്,
വിശക്കുന്ന വയറിനോട്‌, ചാറുന്ന മഴയോട്, നിലം പറ്റുന്ന മണലിനോട്‌, ആടിയുലയുന്ന മരങ്ങളോട്, അസ്തമിക്കുന്ന സുര്യനോട്‌,
വിശാലമായ ഈ കടലിനോട്‌ പ്രണയം,
പ്രണയം പ്രണയം പ്രണയം
 _____________________________

Sunday, February 18, 2018

സ്ത്രീ -ഗദ്യ കവിത

Fb: https://www.facebook.com/ajay.pallikkara.9
Mob:8943332400

-( *ഗദ്യ കവിത*)-
---------------------------------------
✍🏻 *സ്ത്രീ* ]📝
----------------------------------------        *അജയ് പള്ളിക്കര*
------------------------------
ഞാനൊരു സ്ത്രീയാണ്. എന്ന് കരുതി ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ അങ്ങനെ ഒന്നുണ്ടോ,

ഞാൻ പുകവലിക്കും,
കള്ളുകുടിക്കും,
ബാറിൽ പോയി ബീർ കഴിക്കും,
കാമുകന്റെ കൂടെ സിനിമയ്ക്കു പോകും, എനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കും,
മൂക്കിൽ മൂക്കുത്തി അണിയും, ജീൻസ്‌ പാന്റും, ഷർട്ടും ധരിക്കും, മുടി മൊട്ടയടിക്കും
ഒറ്റയ്ക്ക് പകലും, രാത്രികളിലും സഞ്ചരിക്കും,
എനിക്കിഷ്ടമുള്ള സ്ഥലത്ത് പഠിക്കും, ഇഷ്ട്ടമുള്ള ജോലി ചെയ്യും,
എനിക്ക് ഓടിക്കാൻ അറിയുന്ന  എല്ലാ വണ്ടികളും ഞാൻ ഓടിക്കും,
കലാ കായിക മത്സരങ്ങൾ എല്ലാം പങ്കെടുക്കും, കളിക്കും,
ആണിന്റെ ഒപ്പം കിടക്കും, അവരോട് കൂടുതൽ നേരം സംസാരിക്കും,
ഫോൺ നമ്പർ, വാട്ട്സപ്പ് നമ്പർ കൊടുക്കും,
രാത്രി സെക്കന്റ്‌ ഷോക്ക് പോകും,
എല്ലാം മതിമറന്നു ആസ്വദിക്കും,
ഗാനമേളകൾക്കും, കല്യാണങ്ങൾക്കും ഞാൻ തുള്ളി കളിക്കും, ആടി തിമിർക്കും,
എന്നെ കല്യാണം കഴിക്കുന്ന പുരുഷനെ പ്രണയിക്കും,
ആദ്യം ഞാൻ പ്രൊപോസൽ നടത്തും, എന്റെ അഭിപ്രായങ്ങൾ എവിടെയും തുറന്നു പറയും,
മതങ്ങൾ, ദൈവങ്ങൾ എനിക്കൊരു പ്രശ്നമല്ല, ദിവസവും ദേവാലയങ്ങളിൽ പോകാറില്ല,
ഒരു മത വിശ്വാസങ്ങൾക്കും,അടുക്കളയിലും  കീഴ്പെടാറില്ല,

ഞാൻ എല്ലാം തികഞ്ഞ ഒരു മനുഷ്യ സ്ത്രീയായ് ഭൂമിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു.
 _____________________________

Sunday, February 11, 2018

ദുർഗന്ധം -കവിത

Fb: https://www.facebook.com/ajay.pallikkara.9
Mob:8943332400

-( *കവിത*)-
---------------------------------------
✍🏻 *ദുർഗന്ധം* ]📝
----------------------------------------        *അജയ് പള്ളിക്കര*
------------------------------
അച്ഛന്റെ ഗന്ധം  ദുർഗന്ധമായിരുന്നു ആ രാത്രിയിൽ.

മണം മാറാത്ത വേശ്യ  പെണ്ണിന്റെ ഗന്ധം.

എത്ര അറിഞ്ഞിരിക്കുന്നു ഞാൻ  ആ ഗന്ധം, മത്ത് പിടിപ്പിക്കുന്ന ദുർഗന്ധം.

അമ്മയോട് പറയണമെന്നുണ്ടായിരുന്നു പക്ഷെ, രാത്രിയുടെ നിലാ വെളിച്ചം, മിന്നുന്ന ആകാശം എന്തെന്നില്ലാത്ത സന്തോഷമുള്ള അച്ഛന്റെ മുഖം  പറയാൻ സമ്മതിച്ചില്ല.

ആ സന്തോഷം ഞാൻ  എത്ര അനുഭവിച്ചിരിക്കുന്നു, അച്ഛന്റെ  നിഷ്കളങ്കമായ ചിരി,  ചിന്തകൾ നെയ്തുകൂട്ടുന്ന സ്വപ്‌നങ്ങൾ.
എത്ര ഓർത്തിരിക്കുന്നു,കണ്ടിരിക്കുന്നു ഞാനും.

അമ്മയുടെ മുഖം,ആ ചിരി, അഴിഞ്ഞു കിടക്കുന്ന മുടി,നിപ്പിലും, നടപ്പിലുമുള്ള അഴക്, വടിവൊത്ത ശരീരം, ആരെയും കൊതിപ്പിക്കുന്ന സ്ത്രീ സൗന്ദര്യം, എന്തോ എത്ര തന്നെയായാലും ആ മത്ത് പിടിപ്പിക്കുന്ന  ഗന്ധം എത്രതന്നെ ശ്രെമിച്ചാലും അവരിൽ  വരില്ല.

പിന്നീടൊരിക്കൽ
രാത്രിയുടെ നിലാവിൽ
 നിറം മങ്ങാത്ത പല ദുർഗന്ധങ്ങൾ മാറി മാറി പുതച്ചു, കാമം മാറാത്ത മനസ്സുമായി
വീട്ടിലേക്ക് കയറിയപ്പോൾ അമ്മ ഉമ്മറത്ത് തന്നെ നിൽപ്പുണ്ട്, നോക്കുന്നില്ല അധികനേരം നോക്കിയാൽ എനിക്ക് ഗന്ധം ആവശ്യമില്ലാതായിത്തീരും.
 അച്ഛൻ ഒരു നോട്ടം എന്നെ,
അടുത്തുവന്ന്
മൂക്കിലേക്ക് ഗന്ധം വലിച്ചു കയറ്റി ചെറുചിരിയോടെ എന്നെ നോക്കി,
എന്റെ മേലുള്ള വേശ്യയുടെ ഗന്ധം അച്ഛൻ അറിഞ്ഞിരിക്കുന്നു. എത്ര തന്നെ കുളിച്ചാലും മാറാത്ത വൃത്തികെട്ട ദുർഗന്ധം
 _____________________________

Tuesday, February 6, 2018

കവികൾ -കവിത

കവിത
-----------------------------------------
     *കവികൾ*
      *KAVIKAL* **************************************
പറയാൻ വിതുമ്പുന്ന ചുണ്ടുകളെ പറിച്ചെറിഞ്ഞതെന്തിന്.

നടക്കാൻ കൊതിക്കുന്ന കാലുകളെ വെട്ടിക്കളഞ്ഞതെന്തിന്.


വിമൂകമാം ലോകത്തിൽ നിന്നൊരുയർത്തെഴുന്നേറ്റ മനുഷ്യനെ അടിച്ചമർത്തുന്നതെന്തിന്.

പേടിയാണല്ലേ, പേടിക്കണം പേടിച്ചില്ലെങ്കിലേ ഞങ്ങൾ പേടിക്കൂ.
                   
_________________________
              *BY*
   *അജയ് പള്ളിക്കര*

Saturday, February 3, 2018

ഇരുട്ട് -ചെറുകഥ

-----------------------------------------
(ചെറുകഥ)

 WRITTEN BY
*അജയ് പള്ളിക്കര*
  *AJAY PALLIKKARA*

                  *ഇരുട്ട്*
                ( *ERUTT*)
-എല്ലാം ഇരുട്ടാണ് കണ്ണാടിയിൽ കാണുന്ന ഞാനുൾപ്പെടെ എല്ലാം -
  **************************************
'അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ക്ലാസ്സുകഴിഞ്ഞു വീട്ടിൽ വന്ന് ബേഗ് വലിച്ചെറിഞ്ഞു കണ്ണാടിയിൽ നോക്കിയപ്പോൾ ഞാൻ മാത്രമായിരുന്നില്ല കണ്ണാടിയിൽ അപ്പുറത്ത്  എന്നെപോലെ ഞാൻ തന്നെ ഉണ്ടായിരുന്നു. കണ്ണാടിയിൽ നിന്ന് കണ്ണെടുത്ത് ചുമരിലെ ചിത്രങ്ങളിലേക്ക് നോക്കിയപ്പോഴും അവയെല്ലാം രണ്ടെണ്ണം ഉണ്ടായിരുന്നു. വാഷ്‌ബേസിലേക്ക് പോയി മുഖം കഴുകി, കണ്ണിലേക്കു വെള്ളമൊഴിച്ചു പുറത്തേക്ക് നോക്കിയപ്പോൾ തല്കാലമാശ്വാസം കിട്ടി.
നേരെ കളിക്കാൻ ഓടി. വൈകുന്നേരം എനിക്ക് തരാൻ വേണ്ടി അമ്മു റോസാപ്പൂ പിടിച്ചു കുന്നിൻ മുകളിൽ കാത്തിരിക്കുന്നുണ്ട്. ദൃതിയിൽ ഓടി അവിടെ എത്തി. പക്ഷെ അവൾ നീട്ടിയ റോസാപ്പൂ എനിക്ക് വാങ്ങാൻ കഴിഞ്ഞില്ല. അവൾ നീട്ടിയതിന്റെ അപ്പുറത്തേക്കായിരുന്നു എന്റെ കൈ പോയത്.
"നിനക്കെന്താ കണ്ണു കാണില്ലേ, അന്ധൻ. "
എന്നും പറഞ്ഞു എന്റെ നേരെക്ക് റോസാപ്പൂ വലിച്ചെറിഞ്ഞു അവൾ ഓടി. മനസ്സ് വിതുമ്പി, അവിടെ ഇരുന്നു, മാനം നോക്കി കിടന്നു, കണ്ണുകൾ തടവി.
വീട്ടിൽ വന്ന് രാത്രി അമ്മയുടെയും, അച്ഛന്റെയും ഒപ്പം കിടക്കുമ്പോഴും ഞാൻ ഒന്നും പറഞ്ഞില്ല.
ഇടക്ക് മൂത്രം ഒഴിക്കാൻ എന്ന പേരും പറഞ്ഞു കണ്ണാടിയിൽ വന്ന് എന്റെ മുഖം നോക്കും, പേഴ്സിലുള്ള അച്ഛന്റെയും, അമ്മയുടെയും മുഖം നോക്കും കാരണം ഇനി എപ്പോഴാ കാണാൻ പറ്റാതാകുക എന്നറിയില്ലല്ലോ.
കണ്ണാടിയിൽ നോക്കി വീണ്ടും അവരുടെ ഇടയിൽ വന്നു കിടന്നു. മെല്ലെ കണ്ണുകളടച്ചു. ഇരുട്ടുമൂടി.
പിറ്റേദിവസം കണ്ണുകൾ തുറന്നെങ്കിലും വെളിച്ചം വന്നില്ല.
പിന്നീട് ഇരുട്ട് എന്നെ വിട്ട് പോയുമില്ല.പകലുകൾ ഞാനറിഞ്ഞില്ല. പകലുകളെല്ലാം രാത്രികളായിരുന്നു പിന്നീട് എനിക്ക്.
മാസങ്ങൾ,വർഷങ്ങൾ പിന്നിട്ടു. കണ്ണില്ലാത്ത എന്നെ അന്ധൻ എന്ന് സമൂഹം പേരിട്ടു. എവിടേക്ക് പോകുമ്പോഴും എനിക്ക് തണലായ് ഒരാളും കൂടി വേണ്ടി വന്നു. പിന്നീട്  കാഴ്ചയില്ലാത്ത ഒരുപാട് പേരെ പരിചയപെട്ടു. അവരിൽ ഒരാളായി ഞാനും അവരോടൊപ്പം പഠിച്ചു. കാഴ്ചയില്ലാത്തവർക്ക് ജീവിതം എന്താണെന്നു പറഞ്ഞു തന്നു. ജീവിക്കാൻ പഠിപ്പിച്ചു. പിന്നെ ഇതാ ഇപ്പോൾ നിങ്ങളുടെ മുന്നിൽ ഒരധ്യാപകനായി നിൽക്കുന്നു. '

സ്കൂളിലെ കണ്ണുകാണാത്ത മൂസമാഷ് പറഞ്ഞു തന്ന അനുഭവമാണിത്. കഥ എല്ലാവരും അത്ഭുതത്തോടെ കേട്ടു നിന്നെങ്കിലും കഴിഞ്ഞതോടെ ഞാൻ ചോദിച്ച ചോദ്യം
   "പിന്നീട് മാഷ്  മലമുകളിലെ റോസാപ്പൂ പെൺകുട്ടിയെ കണ്ടിരുന്നോ. "
എന്നായിരുന്നു.
മറുപടിയായി ഒരു ചിരിയും തന്ന് മാഷിന്റെ കയ്യും പിടിച്ചു ഞാൻ ഓഫീസ് റൂമിൽ കൊണ്ടാക്കി.
അന്ന് ആ കഥ ചോദിപ്പിക്കാൻ ഞാൻ കാണിച്ച തിടുക്കം മറ്റൊന്നുമല്ല, എന്തോ, മാഷിന്റെ അനുഭവങ്ങളുമായി എനിക്കേറെ സാദൃശ്യമുണ്ട്. കണ്ണിലുള്ള മങ്ങൽ, രണ്ടായി കാണൽ ഞാനും അനുഭവിച്ചിട്ടുള്ളതാണ്. രണ്ടുവർഷം കഴിഞ്ഞു സ്കൂളിൽ നിന്ന് വിട്ടുപോകുമ്പോൾ മാഷിനെയും മാഷിന്റെ അനുഭവത്തെയും ഞാൻ മുറുക്കെ പിടിച്ചു.
ഇന്ന് ഞാൻ പഠനത്തോടൊപ്പം എന്റെ ആഗ്രഹം, സ്വപ്‌നങ്ങൾ കണ്ടെത്താൻ സമയം എടുത്തിരിക്കുകയാണ്. ഏത് നിമിഷവും എന്റെ പഠനത്തിൽ നിന്നും വിടപറയാം.

ഇന്നലെ ഡോക്ടറെ കാണാൻ പോയിരുന്നു. അവിടെ നിന്ന് കിട്ടിയതാണ് എന്റെ കണ്ണിലുള്ള ഈ കണ്ണട. ഇതുവെച്ചു കണ്ണാടിയിൽ നോക്കുമ്പോൾ രണ്ടായി കാണുന്നില്ല. ഒരാഴ്ച്ച കഴിഞ്ഞു വീണ്ടും ഡോക്ടർ കാണാൻ  ചെല്ലാൻ പറഞ്ഞിട്ടുണ്ട്.
കണ്ണട ഊരിവെച്ചാൽ പിന്നെ എല്ലാം മങ്ങലാണ്‌. ഒന്നും കാണില്ല. ഇടക്കിടെ കണ്ണട ഊരിവെച്ചു മുഖം കഴുകും, കണ്ണിൽ വെള്ളം ഒഴിക്കും. 'രാത്രികളിൽ കിടക്കാൻ പേടിയാണ് കണ്ണടച്ചാൽ രാവിലെ കണ്ണ് തുറക്കുമെങ്കിലും വെളിച്ചം വന്നില്ലെങ്കിലോ. '.
പേർസിൽ അമ്മയുടെയും, അച്ഛന്റെയും രണ്ടേട്ടന്മാരുടെയും ഫോട്ടോ ഉണ്ട്. ഇടക്കിടെ ഞാൻ അവരെ നോക്കും. നോക്കുമ്പോൾ ഞാൻ മൂസമാഷിനെ ഓർക്കും. സാറിന്റെ അനുഭവങ്ങൾ ഓർമ്മവരും. പേടിയായിരുന്നു അവയെല്ലാം.

പത്താം ക്ലാസ്സ്‌ കഴിഞ്ഞു മൂസമാഷിന്റെ സ്കൂളിൽ തന്നെ ചേരാൻ തിടുക്കം കാണിച്ചെങ്കിലും മാഷ്  അവിടെ ഉണ്ടായിരുന്നില്ല.
ക്ലാസ്സിലും, സ്കൂളിലും ഭൂരിഭാഗം പേർക്കും കണ്ണിൽ കണ്ണട ഉണ്ടായത് കൊണ്ട് എല്ലാവരും അതൊരു പാഷൻ ആക്കി മാറ്റി. ഞങ്ങളുടെ ക്ലാസ്സിൽ തന്നെ 70 ൽ 50 പേരും കണ്ണട  ഇട്ടു വരുന്നവരാണ്. സ്കൂളിൽ മാത്രമല്ല വീടിനടുത്തുള്ള ചെക്കന്മാരും, കൂട്ടുകാരന്മാർക്കും എല്ലാവർക്കും ഈ കണ്ണട പറഞ്ഞ സാധനം ഉണ്ട്.
വെക്കാത്തത് ഗോപു മാത്രമാണ്. ഒരിക്കൽ അവന്റെ അമ്മയോട് ചോദിച്ചു അവൻ എന്താ കണ്ണട ഉണ്ടായിട്ടു അത് വെക്കാത്തത് എന്ന്. അപ്പോൾ പറഞ്ഞു
  "അവന് ഇപ്പോൾ അത്ര പ്രശ്നമില്ല. പണ്ടൊക്കെ ഏത് നേരത്തും ടി വി കാണൽ, ഫോണിലുള്ള കളി ഉണ്ടായിരുന്നു. വെളിച്ചത്ത് മാത്രമല്ല ഇരുട്ടിലും അവൻ ഫോണിൽ കളിക്കും. ഇപ്പോൾ അവനെ ഫോൺ കയ്യുകൊണ്ട് തോടിക്കില്ല, ടി വി കേബിൾ കട്ടാക്കി. അതുകൊണ്ട് പകലുകളിൽ കണ്ണട വെച്ചില്ലെങ്കിലും കുഴപ്പമില്ല. രാത്രി മാത്രമേ വെക്കാറുള്ളു. "
  അവന്റെ ഒക്കെ ഒരു ഭാഗ്യം. കണ്ണട ഊരിയാൽ ഒന്നും കാണാത്ത എന്റെ ഗതികേട്. എന്നാലും ഫോണൊക്കെ കൊടുക്കാതിരിക്കുക പറഞ്ഞാൽ കടന്ന കയ്യായി പോയി.
എന്റെ ഫോൺ നെറ്റ് ഓൺ ചെയ്താൽ മെസ്സേജിന്റെ കളിയാണ്‌. വാട്ട്സപ്പ്, ഫേസ്ബുക്ക് അങ്ങനെ വരും ചടപടയായി.
അച്ഛനും അമ്മയും വൈകുന്നേരം സീരിയൽ വെച്ചാൽ മുതൽ ഞാൻ ഫോണിൽ കളി തുടങ്ങും ഉറങ്ങും വരെ.

ഒരു ദിവസം ഭയങ്കര രസമുണ്ടായി. ക്ലാസ്സില്ലാത്ത ഞായർ ദിവസം. രാവിലെ എല്ലാവരും വീട്ടിൽ നിന്നും പോയി. ഞാനും വീടും, ഫോണും മാത്രം. രാവിലെ ഫോണിൽ ഇരുന്നതാണ് ചായയും, ഭക്ഷണവും കഴിക്കാതെ രാത്രി അവർ വരുന്നതുവരെ ഒറ്റ ഇരിപ്പ്. അവർ വന്നപ്പോൾ എഴുന്നേറ്റു. ആകെ മൊത്തം മന്തപ്പായി. മുഖം കഴുകാൻ പുറത്തെ പൈപ്പിന്റെ അടുത്തേക്ക് പോയി. കണ്ണട തിണ്ടിൽ വെച്ചു മുഖം കഴുകി. തിരിച്ചു കണ്ണട എടുക്കാൻ നോക്കിയപ്പോൾ അവിടെ കാണാനില്ല. കുറേ തപ്പി നോക്കി. മങ്ങൽ ഉള്ളതുകൊണ്ട് ഒന്നും വ്യക്തമല്ല.
"അമ്മാ..... അമ്മാ....... "
ഉറക്കെ വിളിച്ചു. അമ്മ വന്നിട്ടും കുറേ നോക്കി കിട്ടിയില്ല. എന്റെ കയ്യും പിടിച്ചു അകത്തേക്ക് കൊണ്ട് പോയി റൂമിൽ കിടത്തി. കണ്ണട ഇല്ലാത്തതുകൊണ്ട് ഒന്നും വ്യക്തമല്ല. കയ്യിൽ ഫോണെടുത്തു. സമയം 8:00 മണി. എന്റെ പെണ്ണ് ഇപ്പോൾ മെസ്സേജ് അയക്കും. വാട്ട്സപ്പ് തുറന്നു. ഇടം കണ്ണിട്ട് നോക്കിയും, മുകളിലേക്ക് ഫോൺ പിടിച്ചും, കണ്ണിനടുത്തു വെച്ചും മെസ്സേജ് ഒരുപാട് വായിച്ചു, അയച്ചു.
പിറ്റേദിവസം അമ്മയെയും കൂട്ടി ആശുപത്രിയിൽ പോയി പുതിയ കണ്ണട വേടിച്ചു. ഡോക്ടറെ കണ്ടു. ഡോക്ടർ കണ്ണിൽ നോക്കി പറഞ്ഞു

 "പോകും തോറും വളരെ മോശമായി വരുകയാണല്ലോ. ആദ്യത്തെതിനേക്കാളും ഇനിയും കാഴ്ച്ച കുറയാൻ സാധ്യത ഉണ്ട്. കണ്ണട വെച്ചു എത്ര നാളുകൾ പോകുമെന്നറിയില്ല.
ദാ, ആ കസേരയിൽ കുട്ടിയെ കണ്ടോ, മൂന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. ഫോണിൽ കളിച്ചും, ടി വി അടുത്തിരുന്നു കണ്ടും കുട്ടിയുടെ കണ്ണിലുള്ള കാഴ്ച്ച കുറഞ്ഞു. കൃഷ്ണമണിയിൽ വെള്ള പാട് വന്നുതുടങ്ങി. ഏത് നിമിഷവും കാഴ്ച്ച നഷ്ടപ്പെട്ടേക്കാം. 1, 2 വർഷം സ്കൂളിൽ പോകാതെ, വായിക്കാതെ, ടി വി കാണാതെ, ഫോണിൽ ഒന്നും കാണിച്ചു കൊടുക്കാതെ ഇരിക്കാൻ പറഞ്ഞിരിക്കുകയാണ്. എന്നിട്ടും ശരിയാവുമെന്ന് ഉറപ്പില്ല. ഇതൊക്കെയാണ് ഇപ്പോഴത്തെ പിള്ളേരുടെ പ്രശ്നങ്ങൾ,  അവസ്ഥകൾ.
നിനക്കും ഫോണിൽ കളിച്ചും, ടി വി കണ്ടുമല്ലേ ഈ അവസ്ഥ വന്നത്. ആ കണ്ണുകൾ കണ്ടാൽ തന്നെ അറിയാം. എത്ര ആളുകൾക്ക് കണ്ണട വെച്ചുകൊടുത്ത കയ്യാ ഇത്. "

വീട്ടിൽ വന്ന് ആദ്യം ഫോൺ എടുത്ത് നോക്കിയപ്പോൾ വാട്ട്സപ്പിൽ ഇന്നലെ രാത്രി അവൾക്ക് അയച്ച മെസ്സേജ് വായിച്ചു ആദ്യം ഞെട്ടി. പിന്നീട് ഞാൻ തന്നെ ചിരിച്ചു പോയി. ഒന്നും മനസ്സിലാകുന്നില്ല. അവൾ എന്ത് ചോദിക്കുന്നു ഞാൻ എന്ത് പറയുന്നു. ആകെ മൊത്തം തമാശയായിരുന്നു. ഒരു വിധത്തിലാണ് അവളെ പറഞ്ഞു മനസ്സിലാക്കിയത്‌.
രാത്രി കിടക്കുമ്പോൾ ഡോക്ടറുടെ വാക്കുകൾ മനസ്സിൽ നിന്നും മായാതെ ഓർത്തുകൊണ്ടിരുന്നു. ആ കുട്ടിയുടെ മുഖം, കണ്ണുകാണാത്ത അനുഭവം ഓർക്കാൻ വയ്യ.
പതിയെ എല്ലാം നിർത്താൻ തുടങ്ങിയെങ്കിലും മാസങ്ങൾ കഴിയും തോറും എല്ലാം എല്ലാം മറക്കുകയാണ്. വീണ്ടും പഴയപോലെയൊക്കെയായി. ഫോണിൽ കളി, ടി വി കാണൽ. അതിനുപുറമെ വീട്ടുകാരുടെയും, കുടുംബക്കാരുടെയും എതിർ അഭിപ്രായങ്ങളുമായി അങ്ങനെ ജീവിതം തുടർന്നു.

+2 ജീവിതം തുടരുന്നു. ഒരു ദിവസം റോഡിലൂടെ നടന്നു വരുമ്പോൾ രണ്ടുപേർ അപ്പുറത്തും ഇപ്പുറത്തും കയ്യും പിടിച്ചു ഒരാളെ നടത്തി കൊണ്ടുപോകുന്നത് കണ്ടു. മുഖം നോക്കിയപ്പോൾ മൂസമാഷ്. മനസ്സിന്റെ ഉള്ളിൽ എന്തോ പോലെ. അടുത്തേക്ക് ചെന്നു
"സർ, ഞാൻ വിഷ്ണു. മാഷിന് എന്നെ ഓർമ്മയുണ്ടോ എന്നറിയില്ല. മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട്. 5 തൊട്ട് മൂക്കുതല സ്കൂളിൽ. മാഷിനെ ക്ലാസ്സ്‌ മുറിയിൽ നിന്ന് എപ്പോഴും ഓഫീസിലേക്ക് കൊണ്ടുപോയി ആക്കാറു ഞാനായിരുന്നു. സർ അവിടെ ഉണ്ടാവുമെന്ന് വിചാരിച്ചു +1 അവിടെ തന്നെ ചേർന്നു. പക്ഷെ സർ പോയ വിവരം അറിഞ്ഞില്ല. "

"ഞാൻ ഓർക്കുന്നു വിഷ്ണു. സുഖമല്ലേ, ഞാനിപ്പോൾ ഇവിടെ അടുത്ത സ്കൂളിലാ പഠിപ്പിക്കുന്നത്. ഇവർ എന്നെ കൊണ്ടാക്കാൻ വേണ്ടി വന്നതാ. പോട്ടെ എന്നാൽ കാണാം. "

"ഒരുമിനുട്ട്, മാഷ് ഞങ്ങൾക്ക് അഞ്ചാം ക്ലാസ്സിൽ നിന്ന് കാഴ്ച്ച നഷ്ടപ്പെട്ടുപോയ മാഷിന്റെ ജീവിതം പറഞ്ഞു തന്നിരുന്നു. കുന്നിൻ മുകളിൽ മാഷ് വാങ്ങാതെ പോയ റോസാപ്പൂ പെൺകുട്ടിയെ പിന്നീട് കണ്ടിരുന്നോ എന്ന എന്റെ ചോദ്യത്തിനു ഒന്നും പറയാതെ ചിരിയും തന്ന് പോയി. ഉത്തരം ഞങ്ങൾക്ക് ആർക്കും മനസ്സിലായില്ല. "

"അന്ന് അത് പറഞ്ഞില്ല അല്ലേ, ഞാൻ വിചാരിച്ചു നിങ്ങൾ എല്ലാം അറിഞ്ഞുകൊണ്ട് കളിയാക്കുകയാണെന്നു. അവളിന്നും, അന്നും എന്റെ ഭാര്യയാടോ. "

ഞാൻ ചിരിച്ചു. ഞാൻ മാത്രമല്ല മാഷും. അവസാനം പിരിയുമ്പോൾ ഞാനെന്നും ചോദിക്കാറുള്ളതുപോലെ
 "മാഷെ, സമയം എത്രയായി "
മാഷ് ഇടത്തെ കൈ പൊക്കി വലത്തെ കൈ വാച്ചിന്റെ മുകളിൽ തൊട്ട് തപ്പി പിടിച്ചു 6:00 മണി എന്നും പറഞ്ഞു ഓർമ്മകൾ ചികഞ്ഞെടുത്ത് നടന്നു പോയി .

വീട്ടിൽ വന്ന് ബേഗ് വലിച്ചെറിഞ്ഞു കണ്ണാടിയുടെ മുൻപിൽ ചെന്ന് നോക്കി, മുടി ചീകി. കണ്ണട ഒന്നഴിച്ചുമാറ്റി മങ്ങൽ തന്നെ. പൈപ്പിന്റെ അടുത്തുപോയി മുഖം കഴുകി തുടച്ചു കണ്ണട തിരിച്ചുവെച്ചു കീശയിലുള്ള ഫോണെടുത്ത് ബെഡിൽ കിടന്ന് വാട്ട്സപ്പ്, ഫേസ്ബുക്ക് തുറന്ന് സംസാരിച്ചു, ചാറ്റ് ചെയ്തു കിടന്നു.
ഇരുട്ടായപ്പോൾ അമ്മ വഴക്കുപറഞ്ഞു ഫോൺ എടുത്ത് വെച്ചു മേലുകഴുകി. തിരിച്ചു വന്നും ഫോണിൽ കളിച്ചു. രാത്രി എല്ലാവരുടെയും ഒപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു ബെഡിൽ കിടന്നു. പെട്ടെന്ന്‌ കണ്ണിനൊരു മങ്ങൽ. ഇരുട്ട് വരുന്നതുപോലെ. കണ്ണട വെക്കാൻ ടേബിളിലേക്ക് കൈ നീട്ടി പക്ഷെ കണ്ണട കണ്ണിൽ തന്നെ ഉണ്ടായിരുന്നു. എഴുന്നേറ്റു. പേടിയായി.
മൂസ മാഷിന്റെ അഞ്ചാം ക്ലാസ്സിലെ അനുഭവങ്ങൾ എന്നെ ഓർമപ്പെടുത്തി പേടിപ്പിച്ചുകൊണ്ടിരുന്നു.കണ്ണട ഊരി കണ്ണുകൾ തിരുമ്മി. കണ്ണാടിയുടെ മുൻപിൽ വന്നു നോക്കി. കയ്യുകൊണ്ട് കണ്ണുകൾ തൊട്ടു. കണ്ണട കണ്ണിൽ തന്നെ വെച്ചു പേഴ്സിലുള്ള അച്ഛന്റെയും, അമ്മയുടെയും, രണ്ടേട്ടന്മാരുടെയും ഫോട്ടോ എടുത്ത് നോക്കി. പൊടുന്നെനെ സങ്കടം വന്നു. എന്റെ റൂമിൽ നിന്നും അമ്മയും, അച്ഛനും കിടക്കുന്ന റൂമിലേക്ക്‌ പോയി. കണ്ണട ഊരിവെച്ചു അവരുടെ നടുവിൽ ചെന്നുകിടന്നു.
'രാവിലെ കണ്ണ് തുറന്നെങ്കിലും വെളിച്ചം വന്നില്ല. ഇരുട്ടായിരുന്നു മൊത്തം ഇരുട്ട്. പിന്നീടുള്ള പകലുകളെല്ലാം എനിക്ക് ഇരുട്ടായിരുന്നു ആരും കാണാത്ത കൂരാകൂരിരുട്ട്.
                   
__________________________________
              *BY*
   *അജയ് പള്ളിക്കര*
    *MOB:8943332400*