ഡെഡ്ബോഡി
മറക്കില്ല മരണമേ നീ തന്ന നാളുകൾ
ദുഃഖവും തേങ്ങലും ചുറ്റുമെൻ മുന്നിൽ
മരിച്ചെന്നു തീർക്കുവാൻ ഓടി വന്നവൻ
മരിച്ചെന്നുറപ്പിച്ചു ചമ്മിയ ഓട്ടത്തിൽ
മരിച്ചെന്നു കേട്ട മുഖത്തിൻ പ്രതിശ്ചായകൾ
മാറിയത് ഒരു വിരനൊടിയിൽ
മരിച്ചെന്നു കെട്ട കൂട്ടത്തിൻ ശ്ചായകൾ തേങ്ങലായി വിണ്ടുകീറി
തിങ്ങിയ ജനങ്ങളും കൂട്ടരും ശോകവും കണ്ണീരും ദുഃഖവും
ചത്ത് കിടപ്പത് പോരാഞ്ഞ് പിന്നെയും
മാറ്റി കിടത്തിയത് തണവേറ്റ തറയിലും
ചത്ത മണം മണത്തിഴഞ്ഞു വന്ന ഉറുമ്പുകളെ കാണുവാനനുവദിക്കാതെ അളിയന്മാർ ചുറ്റിലും ചോക്കവരച്ചു കേമന്മാരായി
മണമകറ്റാൻ തിരി കത്തിച്ചും
വെളിച്ചമേകാൻ ലൈറ്റുമിട്ടു
ആചാരത്തിന് നിലവിളക്കും
തലക്കുമീതെ ഉയർന്നു പൊന്തി
ഈ ഡെഡ്ബോഡി എന്നന്നേക്കുമായി വിടപറയുകയാണ്
അജയ് പള്ളിക്കര