Thursday, April 30, 2020

അവളിടം - ചെറുകഥ

-SHORT STORY -
---------------------------

               -അവളിടം -
              AVALIDAM
____________________________
അന്നൊരു രാത്രിയായിരുന്നു. കൂട്ടിനു ആരും ഇല്ലാത്ത രാത്രി. Night show കഴിഞ്ഞു തിരിച്ചു വരുന്ന സമയം.ഫോണിന്റെ ഫ്ലാഷ് വെളിച്ചം പരത്തിയായിരുന്നു ഞാൻ നടന്നു വന്നിരുന്നത്. ഇടക്കിടെ വഴിയരികിലുള്ള street light തുടരെയുള്ള flash വെളിച്ചത്തിനു ഇത്തിരി ആശ്വാസം നൽകി. പെട്ടെന്ന് റോഡിന്റെ സൈഡിലുള്ള ചെടികൾക്കിടയിൽ നിന്ന് ഒരു ശബ്ദം കേട്ടതോടെ ഫ്ളാഷുമായി അടുത്തേക്ക് ചെന്ന് നോക്കിയപ്പോൾ ഒരു സ്ത്രീ അവിടെ അവശ്യയായി കിടക്കുന്നു. ചുണ്ടുകൾ പൊട്ടിയിട്ടുണ്ട്. ബോധം ഉണ്ടായിരുന്നില്ല. തിയേറ്ററിൽ നിന്നും വേടിച്ച വെള്ളത്തിന്റെ ബാക്കി അവളുടെ മുഖത്തേക്ക് ഒഴിച്ച് ബോധം തെളിയിപ്പിച്ചു.
എന്നെ കണ്ടപ്പോൾ പെട്ടെന്ന് ഞെട്ടി അവൾ പുറകോട്ട് പോയി. ചുറ്റും പരതി നോക്കി അവൾ ഒരു ശത്രുവിനെ കാണുന്നപോലെ എന്നെ നോക്കി നിന്നു. ഞാൻ ചോദിച്ചു.

"നിന്റെ പേരെന്താ?  ഇവിടെ എങ്ങനെ എത്തി?  "

എന്നെ തന്നെ നോക്കി നിന്ന്, എന്റെ നേരെ അവളുടെ കൈ നീട്ടി, ഞാൻ കൈകൊടുത്തു അവൾ എഴുന്നേറ്റു. അവളുടെ കാലിനു ചെറിയ പൊട്ടലുള്ളത് കൊണ്ട് നടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒരു കൈ എന്റെ തോളിൽ പിടിച്ചു തൊട്ടപ്പുറത്തുള്ള ബസ്റ്റോപ്പിലേക്ക് അവളുമായി ഞാൻ നടന്നു. ബസ്റ്റാന്റിൽ അവളും ഞാനും ചെന്നിരുന്നു. കയ്യിലുള്ള വെള്ളം അവൾക്കു കൊടുത്തപ്പോൾ ദൃതിയോടെ വാങ്ങി കുടിച്ചു. വീണ്ടും എന്റെ ചോദ്യം ആവർത്തിച്ചു

 "നിന്റെ പേരെന്താ?  എന്താ പറ്റിയെ?  "

അവൾ എന്തോ പറയാൻ വന്നപ്പോഴേക്കും പെട്ടെന്ന് അവളുടെ ചിന്ത വേറെന്തിലേക്കോ പോയി. പെട്ടെന്ന് അവൾ എഴുന്നേറ്റ് ദേഹം മൊത്തം പരതി, പതിയെ പറഞ്ഞു

"എന്റെ ഫോൺ, എന്റെ ബാഗ് "

അവളുടെ ഫോണും, ബാഗും എവിടെയോ നഷ്ട്ടപെട്ടു എന്ന് മനസ്സിലായി. ഞാൻ നോക്കിയിട്ട് വരാം എന്ന് പറഞ്ഞു അവൾ കിടന്നിരുന്ന സ്ഥലത്തേക്ക് തിരിച്ചു നടന്നു.
Flash ഓൺ ചെയ്ത് അവിടെ മൊത്തം തിരഞ്ഞപ്പോൾ മണ്ണും പൊടിയുമായി ഒരു ബാഗ് കിട്ടി. കൂടെ ചുവന്ന നിറത്തിലുള്ള ഷാളും. അതുമായി തിരികെ ബസ്റ്റോപ്പിൽ ചെന്ന് അവൾക്ക് നേരെ നീട്ടി. ഷാൾ ഒന്ന് കുടഞ്ഞു മാറിൽ ഇട്ടു. ബേഗിന്റെ പൊടി തട്ടി അതിന്റെ ഉള്ളും, അറയും തിരഞ്ഞു ഫോണും കയ്യിലെടുത്തു. അത് off ആയിരുന്നു. ഓൺ ചെയ്തതോടെ ആരുടെയോ call വന്നു. പെട്ടന്നവൾ ഞെട്ടി. പേരില്ലാത്ത ഒരു നമ്പറിൽ നിന്നായിരുന്നു call വന്നത്. അത് കട്ടാക്കി വിട്ടു. ഇനിയൊരു ചോദ്യമില്ല അവസാനമായി ചോദിക്കുന്നു എന്ന് മനസ്സിൽ ഉറപ്പിച്ചു എന്റെ ചോദ്യം ആവർത്തിച്ചു

"എന്തെങ്കിലും ഒന്ന് പറയാവോ, ഒരുപാടായി ചോദിക്കുന്നു

നിന്റെ പേരെന്താ?  എങ്ങനെ ഇവിടെ എത്തി?  നിന്നെ ആരാ ഉപദ്രവിച്ഛേ?

പറയാൻ തുടങ്ങിയതും പെട്ടെന്നവളുടെ ഫോൺ ബെല്ലടിച്ചു. എന്റെ തലക്ക് ഭ്രാന്ത് പിടിച്ചു വന്നു.
അവൾ അതെടുത്ത് സംസാരിക്കാൻ തുടങ്ങി. പലതും ഞാനും കേട്ടു.

 " അവൻ എന്നെ ഉപദ്രവിച്ചു, ബോധം കെടുത്തി. ഇപ്പോൾ ബസ്റ്റാന്റിൽ ഉണ്ട്, അതിനടുത്ത് തന്നെ. കൂടെ ഒരാളും കൂടി ഉണ്ട്, അറിയില്ല, mmm'

 സംസാരിക്കുന്നതിനിടയിൽ എന്നെയും നോക്കുന്നുണ്ടായിരുന്നു. അവൾ ഫോൺ കട്ടാക്കി എന്റെ മുഖത്ത് നോക്കി സംസാരിക്കാൻ തുടങ്ങി

 "ദീപ്തി അതാണെന്റെ പേര്, ഞാനൊരു വേശ്യയാണ്. എന്നും ഞങ്ങൾ രാത്രി ഇവിടെ നിൽക്കാറുണ്ട് ഓരോരുത്തർ കൊണ്ടുപോകും. ഇന്ന് ഒരാൾ കൊണ്ടുപോയി ബോധം കെടുത്തി പിന്നീട് നിങ്ങൾ വന്ന് വിളിച്ചപ്പോഴാണ് ബോധം തെളിഞ്ഞത്. ഇപ്പോൾ എന്നെ കൊണ്ടുപോകാൻ വണ്ടി വരും. അതിൽ കയറി പോകണം. എന്നെ കണ്ടു ഇത് വരെ എത്തിച്ചതിനു thanks "

അവൾ അധികമൊന്നും പറഞ്ഞില്ല. കുറച്ചു വാക്കുകളിൽ ഒതുക്കി തീർത്തതുപോലെ തോന്നി. ഒട്ടും കൂസലില്ലാതെ 'ഞാനൊരു വേശ്യയാണെന്ന്' പറഞ്ഞത് ഓർത്ത് ചിരിച്ചു ചോദിച്ചു.
'തനിക്ക് കല്യാണം കഴിച്ചു കുടുംബത്തോടെ ജീവിച്ചുകൂടെ, എന്തിനാണ് ഈ വേശ്യ എന്ന പട്ടം ചാർത്തി നടക്കുന്നത്. '

"എന്നെ പോലൊരുവളെ ആര് കെട്ടാനാ. എന്റെ ജീവിതം ഇങ്ങനെ തീർക്കേണ്ടി വരും. അതാണ് വിധി "

അവളുടെ മറുപടിയിൽ ഒരുപാട് ജീവിത സ്വപ്നങ്ങൾ നെയ്തുകൂട്ടുന്ന ഒരു പെൺകുട്ടിയുടെ മനസ്സ് ഉണ്ടായിരുന്നു. ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിലേക്ക് ഒഴുകി വന്നു എവിടെ നിന്നോ.അത് ചോദിക്കുമ്പോഴേക്കും ഒരു കാർ ദൂരെ നിന്നും വരുന്നുണ്ടായിരുന്നു. അത് കണ്ടു അവൾ എഴുന്നേറ്റു. കൂടെ ഞാനും. എങ്കിലും അവസാനമായി ഞാൻ ചോദിച്ചു.

'പോരുന്നോ എന്റെ കൂടെ, നിന്നെ ഞാൻ വിവാഹം കഴിക്കാം '

അവൾ എന്റെ ചോദ്യം കണ്ടില്ലെന്ന് നടിച്ചു. റോഡിലൂടെ വരുന്ന കാറിലേക്ക് അവളുടെ ശ്രദ്ധ കൊടുത്ത് കൊണ്ടിരുന്നു. ഞാൻ വീണ്ടും ചോദ്യം ആവർത്തിച്ചു. എന്നെ അവൾ സൂക്ഷിച്ചൊരു നോട്ടം നോക്കി ബാഗിൽ ഉള്ളിൽ കയ്യിട്ടു ഒരു ലിഫ്റ്റിക് എടുത്തു അടുത്തുള്ള ചുമരിൽ എന്തോ എഴുതി.
കാർ ഞങ്ങളുടെ മുന്നിൽ വന്നു നിന്ന്. അവളെ പോലെ ഒരുപാട് പെൺകുട്ടികൾ ആ കാറിനുള്ളിൽ ഉണ്ടായിരുന്നു. അവർ എന്നെ നോക്കി ചിരിച്ചു. ഞാനും. അവൾ എന്നെ അവസാനമായി നോക്കികൊണ്ട് കാറിന്റെ മുൻപിലെ സീറ്റിൽ ഇരുന്ന് തലയാട്ടി. ഞാൻ റോഡിലേക്ക് ഇറങ്ങി നിന്നു.കാർ മുന്നോട്ട് പോയി. ഞാനത് നോക്കിനിന്നു. ഒരു സ്വപ്നം കണ്ടപോലെ എന്തൊക്കെയോ നടന്നു. തിരികെ ചുമരിനരികിലേക്ക് നടന്നു. ചുവന്ന ലിഫ്റ്റിക്ക് കൊണ്ട് അവൾ അവിടെ എഴുതി വെച്ചിരിക്കുന്നു

  "എന്റെ ഇടം ഇതാണ് "
____________________________
             അജയ് പള്ളിക്കര