Friday, July 26, 2019

പോകാം -ചെറുകഥ -(PART -2)-

-ചെറുകഥ-
------------------
    -(രാത്രി മുഴുവൻ അവളെ വിളിച്ചു സംസാരിക്കുകയായിരുന്നു. സുഹൃത്ത് ഷാഹുലിനെ വിളിച്ചു വണ്ടി റെഡിയാക്കി.
വീട്ടുകാർ നാളത്തെ ഒരുക്കത്തിലാണ് എന്ത് പറയണം, എങ്ങനെ പറയണം എന്നുള്ള ചർച്ച.
നേരം പുലർന്നു എല്ലാവരും റെഡിയായി. വീട് പൂട്ടി കുറ്റിയിട്ടു. ജീപ്പിലായിരുന്നു യാത്ര. എല്ലാവരും വണ്ടിയിൽ  കയറി.  യാത്ര തുടങ്ങി ഇടുക്കിയിലേക്ക്.  പ്രണയം ജീവിതയാകുന്ന നിമിഷത്തിലേക്കൊരു രണ്ടാം യാത്രയുമായി.)-

-  *TO BE CONTINUE*-
     -----------------------------

 അച്ഛൻ മരിച്ചിട്ട് ഇന്നേക്ക് 5 വർഷം കഴിഞ്ഞു. ഇതാ അമ്മ എന്നും ഇങ്ങനെ അച്ഛന്റെ കല്ലറ നോക്കി ഇരുന്നു ഓരോന്നും ഓർത്ത് കണ്ണീർ പൊഴിക്കും. അച്ഛൻ, അച്ഛനെ ശരിക്കും മിസ്സ്‌ ചെയ്യുന്നു ആ വീട്ടിൽ. ഓരോ സംസാരവും, കുട്ടികളോടൊപ്പം കളിയും, കഥ പറച്ചിലും എല്ലാം എല്ലാം. എന്റെ ഈ ജീവിതവും അച്ഛൻ തന്നതാണ്. അന്നത്തെ യാത്ര ശരിക്കും ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു. അച്ഛന്റെ കല്ലറ നോക്കുമ്പോൾ ആ മുഖം തിളങ്ങി കാണാമായിരുന്നു.അവസാനം അച്ഛനും എവിടെക്കിന്നില്ലാതെ യാത്രയായി.
അമ്മയുടെ ഈ കണ്ണീരിൽ അച്ഛന്റെ പ്രണയ ഓർമകളായിരുന്നു കൂടുതൽ. പിന്നീട് എപ്പോഴോ കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുക്കുന്ന കൂട്ടത്തിൽ ഞാനും കേട്ടിരുന്നു. കെട്ടാൻ പോകുന്ന പെണ്ണിന്റെ അച്ഛനെ കോഫി ഷോപ്പിൽ വിളിച്ചു പെണ്ണ് ചോദിച്ച കഥ.

   ` അന്നൊരു മഴ ദിവസമായിരുന്നു. പ്രണയം തുളുമ്പി മുള പൊട്ടി പൊട്ടി മൂത്ത കാലം. അന്നായിരുന്നു അവളുടെ നിർദ്ദേശപ്രകാരം 'അച്ഛനോട് 'സംസാരിക്കാൻ നമ്മുടെ കാമുകൻ  നിര്ബന്ധിതനായത്. അവളെ വിളിച്ച രാത്രി അച്ഛന് കൊടുക്കാൻ പറയുകയും നാളെ കോഫി ഷോപ്പിൽ കാണണം എന്ന് പറയുകയും ചെയ്തത്. ഞെട്ടലോടെ കേട്ട രാത്രി അവളുടെ നേരെ വഴക്കുമായി അച്ഛനും, അമ്മയും രാത്രി തന്നെ വന്നു എന്നത് പിറ്റേ ദിവസം രാവിലെ വിളിച്ചപ്പോഴാണ് അറിഞ്ഞത്.
അച്ഛന് വേണ്ടി ഷോപ്പിൽ കാത്ത് നിന്ന്. അയ്യാൾ വന്ന് മുൻപിൽ ഇരുന്നു. രണ്ട് ചായ പറഞ്ഞു. ഒരുപക്ഷെ ജീവിതത്തിൽ എന്റെ അച്ഛൻ അന്ന് പറഞ്ഞ ഡയലോഗിനും, ആക്ടിങ്ങിനും കയ്യും കണക്കും ഉണ്ടായിരുന്നില്ല എന്ന് പിന്നീട് അമ്മായപ്പൻ പറഞ്ഞപ്പോൾ ആണ് അറിഞ്ഞത്. ആ കോഫി ഷോപ്പിലെ സംഭാഷണമാണ് പിന്നീട് കല്യാണത്തിനും ജീവിതത്തിനും വഴി ഒരുക്കിയത്. അമ്മയുടെ കണ്ണുനീർ പ്രണയിച്ചിരുന്ന ആ കാലഘട്ടം ശരിക്കും അച്ഛനെ മിസ്സ്‌ ചെയ്യുന്നു എന്ന് ഇടക്കിടെ മനസ്സിലാകും. അച്ഛൻ മരിച്ചിട്ട് ഇത്രേം വർഷം പിന്നിട്ടിട്ടും.
ഒരുപക്ഷെ അത് തന്നെയാകാം ഈ മൗനം.
അമ്മേ, എഴുന്നേൽക്കു മതി കരഞ്ഞത്, വീട്ടിലേക്ക് 'പോകാം' സമയം ഒരുപാടായി.

            ----------------------
                 പോകാം
           -----------------------
                 PART 2
          -------------------------
വണ്ടി അവളുടെ വീടോട് അടുത്തു. കയ്യും, കാലും നന്നായി വിറക്കുന്നുണ്ട്. നല്ല തണുപ്പടിക്കുന്നു. ഉള്ളിൽ നന്നായി പേടി ഉണ്ട്. എത്തുന്നതിനു മുൻപ് വഴിയിലുള്ള കടയിൽ നിർത്തി പലഹാരങ്ങൾ വേടിച്ചു. ഔപചാരിത ഇല്ലാതെ തന്നെ. സൂര്യൻ ഉദിച്ചു സമയം ഒരുപാട് കഴിഞ്ഞിരുന്നു. ഇടക്കിടെ അവൾ വിളിച്ചുകൊണ്ടിരുന്നു എവിടെ എത്തി എന്നും ചോദിച്ചു.
അവളുടെ വീടിന്റെ മുന്നിലേക്ക് വണ്ടി നിർത്തി.എല്ലാവരും ഇറങ്ങി. അമ്മായപ്പൻ ഞങ്ങളെ ഉള്ളിലേക്ക് കയറ്റി ഇരുത്തി. വീട് ദൂരെ നിന്നും ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഉള്ളിൽ കയറുന്നത്. ശരിക്കും മൊത്തത്തിൽ ഒന്ന് നോക്കി. ഒപ്പം വീട്ടുകാരെയും. പതിവില്ലാതെ പലഹാരങ്ങൾ അവരുടെ കയ്യിൽ കൊടുത്തപ്പോൾ അവർ തന്നെ പരസ്പരം നോക്കി. അച്ഛമ്മ തിണ്ണയിൽ തന്നെ ഉണ്ട്. അമ്മയും അച്ഛനും വന്നു നിൽക്കുന്നു. അനിയനെ വിളിച്ചു ഞാൻ എന്റെ ഒപ്പം ഇരുത്തി അനിയത്തി അവൾ ഉള്ളിലാണ്. അച്ഛൻ സംസാരിക്കാൻ തുടങ്ങി. കൂടെ അമ്മായപ്പനും.

°എന്താ പേര്, എന്ത് ചെയ്യുന്നു °


•മുകളിൽ കുറച്ചു പറമ്പ് ഉണ്ട് അതിൽ റബ്ബറും, തേയിലയും എല്ലാം ഉണ്ട് അത് നോക്കി നടത്തുകയാ, •

°ആരൊക്കെ ഉണ്ട് വീട്ടിൽ, പരിചയപ്പെടുത്തിയില്ല °

•ഞങ്ങൾക്ക് മൂന്ന് മക്കളാ, മൂത്തവളാണ് അവൾ, താഴെ ഉള്ളവർ പഠിക്കുന്നു. പിന്നെ അമ്മയും, അല്ല മോൻ എന്ത് ചെയ്യുന്നു •

"ഞാൻ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു "

•അല്ല, എന്റെ മകളെ എവിടെ വെച്ച് കണ്ടു എന്നാ പറഞ്ഞെ, അല്ല ഇത്രേം ദൂരത്ത് നിന്ന് വന്നത് കൊണ്ട് ചോദിച്ചതാ •

°എന്താ ഇപ്പോൾ പറയാ, അവൻ ഇപ്പോൾ മാത്രമല്ല മുൻപും അവളെ കണ്ടിട്ടുള്ളതാണ്. അവൾ അവനെയും. ചെക്കൻ ഇന്നലെ ഇവരുടെ പ്രണയം തുറന്ന് പറഞ്ഞപ്പോൾ നേരിട്ട് ചോദിക്കണം പറ്റുമെങ്കിൽ ഇവരുടെ കല്യാണം നടത്തി കൊടുക്കണം എന്ന് തോന്നി. ഒരു അച്ഛൻ എന്ന നിലയിൽ മക്കളുടെ സന്തോഷം തന്നെയല്ലേ നമ്മുടെ സന്തോഷം. മകൾക്കും അങ്ങനെ തന്നെയാണ്. വീട്ടുകാർ കഴിഞ്ഞിട്ടേ എന്തും ഉള്ളു. അതുകൊണ്ട് തന്നെയാണ് നേരിട്ട് ചോദിച്ചേക്കാം എന്ന് തോന്നിയത് °

•ഓ, അങ്ങനെയാണോ. എന്റെ മകൾ ഇഷ്ട്ടത്തിലും ആയിരുന്നോ അറിഞ്ഞില്ല. എടി, ഒരുങ്ങിയത് മതി എന്ന് പറ, ഇങ്ങോട്ട് വരാൻ വേണ്ടി പറ •
-(അനിയത്തിയും അവളും കൂടി അടുക്കളയിൽ നിന്ന് ചായ കൊണ്ടുവന്നു എനിക്ക് നേരെ നീട്ടി എല്ലാവർക്കും കൊടുത്ത് ബാക്കി മേശപ്പുറത്ത് വെച്ച് അവൾ മാറി നിന്നു. മുഖം ഒരുപാട് പേടിയും എന്നാൽ ഒരുപാട് സന്തോഷവും കലർന്ന ഭാവമായിരുന്നു.-)

•കൊച്ചേ, നിനക്ക്  മുൻപ് അറിയുമോ, നിങ്ങൾ ഇഷ്ട്ടത്തിലാണോ •

"അച്ചായി, ഇതാ ഞാൻ പറയാറുള്ള, വിളിക്കാറുള്ള, ഞങ്ങൾ ഇഷ്ടത്തിലാ അച്ചായി. ഒരുപാട് ആലോചനകൾ ഇഷ്ടമില്ല എന്ന് പറഞ്ഞതും ഇവന് വേണ്ടിയാ, ഒരുപാട് ഇഷ്ട്ടമാ, പിരിയാൻ പറ്റാത്ത വിധം "

•എന്താ ഇപ്പോൾ നിങ്ങളോട് പറയുക, ഞങ്ങൾ മാത്രം തീരുമാനിച്ചാൽ പോരല്ലോ, കുടുംബക്കാർ, ഇവളുടെ ആങ്ങളമാർ എല്ലാവരും ഇല്ലേ. പെട്ടെന്ന് ഒരു തീരുമാനം പറയാൻ ബുദ്ധിമുട്ടുണ്ട്. എന്റെ മകളുടെ സന്തോഷം തന്നെയാണ് ഞങ്ങളുടെ സന്തോഷം എന്നാലും നാട്ടു നടപ്പ് അനുസരിച്ചു •
.
°അതൊക്കെ അതിന്റെ വഴിക്ക് നടക്കട്ടെ. ഞങ്ങൾക്ക് ഈ ജാതകത്തിലും, ജാതിയിലും ഒന്നും വിശ്വാസം ഇല്ല. നിങ്ങൾക്ക് നോക്കണമെങ്കിൽ നോക്കാം ഒന്നും പറയുന്നില്ല പൊരുത്തം ഇല്ലെന്നു പറഞ്ഞു മാത്രം പിരിയരുത്. ഈ സ്നേഹം എന്നത് ഒരു ജാതകത്തിലും ജാതിയിലും ഒതുങ്ങി നിൽക്കുന്നത് അല്ല അത് ജീവനിൽ ഉള്ളതാണ് അതിനു മനുഷ്യനെ പരസ്പരം അറിഞ്ഞാൽ മതി °

•കുട്ടികൾക്ക് രണ്ടുപേർക്കും എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആകാം •

°രാവിലെ വരെ സംസാരിക്കുകയായിരുന്നു ഇനിയും സംസാരിക്കണോ. അല്ല ഇനിയിപ്പോ ലൈസെൻസ് ആയല്ലോ ഒളിയും മറയും ആവശ്യം ഇല്ലെന്നു °

-(എല്ലാവരും ചിരിച്ചു. അവിടെ അപ്പോൾ ഉണ്ടായ ഞാനുൾപ്പെടെ എല്ലാവരും. ചേട്ടൻ അന്തം വിട്ട് എല്ലാം കേട്ട് നിൽക്കുകയായിരുന്നു ഇത്രേം പാവമായിരുന്നോ അമ്മായപ്പൻ എന്നോർത്ത്. അമ്മയും അച്ഛനും വീടും പരിസരവും കാണാൻ ഇറങ്ങി കൂടെ കാണിക്കാൻ അനിയനും, അനിയത്തിയും ഉണ്ട്. ഞങ്ങൾ സംസാരിക്കാനായി ടെറസിൽ പോയി. )-
'കൊച്ചേ '

-(അവൾ അടുത്ത് വന്ന് എന്നെ കെട്ടിപിടിച്ചു.ഒരുപാട് വർഷത്തെ പ്രണയം, കാത്തിരിപ്പ്. അവൾ മെല്ലെ കണ്ണുനീർ തുടച്ചു. )-

'കരയല്ലേ, കണ്ണ് തുടക്കാവോ. ചിരിക്കാവോ ഒന്ന് '

"മതിയോ,
ചെക്കാ, നീ എന്ത് ധൈര്യത്തിലാ എന്റെ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചത് "

'നിന്റെയും പിന്നെ എന്റെ അച്ഛനെയും, അച്ഛനെ ആള് ഭയങ്കരനാ. ഞാൻ സത്യം പറഞ്ഞാൽ പേടിച്ചു. പറയേണ്ട താമസം ഇതാ ഇവിടെ എത്തിയില്ലേ. ഇത്രേം പോരെ കൊച്ചേ. '

"സന്തോഷായി, ഒരുപാട് ഒരുപാട് "

'ഇനി നമ്മൾ സ്വപ്നം കണ്ടതുപോലെ ഒരുമിച്ചു പ്രണയിക്കാം ജീവിക്കാം, അതെ ഒരു കാര്യം ചോദിച്ചോട്ടെ '

"എന്താ ചെറുക്കാ, ചോദിക്ക് "

'ഇനി ഒരു ഉമ്മ തരുവോ '

"കല്യാണം കഴിഞ്ഞിട്ട് തരാം എന്നല്ലേ പറഞ്ഞത്, ഉറപ്പിച്ചിട്ട് പോലും ഇല്ല. ആദ്യം ഒന്ന് കഴിയട്ടെ എന്നിട്ട് തരാട്ടോ "

'ഛെ, ചമ്മി പോയി അല്ലെ, മം അങ്ങനെങ്കിൽ അങ്ങനെ. പോകാം, താഴെ അവർ കാത്തു നിൽക്കുന്നുണ്ടാകും '

-(വണ്ടി ആ മല ഇറങ്ങി . ഇറങ്ങുമ്പോൾ അവളെ ഞാൻ നോക്കി കൊണ്ടേ ഇരുന്നു. മല ഇറങ്ങിയത് ആ വണ്ടി മാത്രമായിരുന്നു. പിന്നീട് ഒരുപാട് തവണ പല വണ്ടിയുമായി ഞാൻ ആ മല കയറുകയും ഇറങ്ങുകയും ചെയ്തു അവളെ കാണാൻ ഒരുമിചിരിക്കാൻ. ആ കയറ്റവും ഇറക്കവും കല്യാണം വരെ എത്തിച്ചു. ആഘോഷങ്ങൾ ആരവങ്ങൾ. പിന്നിട്ട വഴികളിലെ ഒരുപാട് സഹയാത്രികന്മാർ കല്യാണത്തിന് ഉണ്ടായിരുന്നു. തലേ ദിവസം ചെക്കന്മാർ  പറഞ്ഞതുപോലെ എല്ലാവരും അടിച്ചു ഫിറ്റായിരുന്നു. അവളുടെ കൂട്ടുകാരികളും ഞങ്ങളുടെ സുഹൃത്തുക്കളും കാണാൻ വന്നിരുന്നു. ഒരുപക്ഷെ പ്രണയകാലത്തെ ഓർമിപ്പിക്കുന്ന ഒരുപാട് സൗഹൃദങ്ങൾ. ആരവങ്ങളും അരങ്ങുകളും പതിയെ നിശ്ചലമായി. മണിയറ ഒരുങ്ങിയത് വളരെ പെട്ടെന്നായിരുന്നു. ഒരുപാട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രണയം ജീവിതമായപ്പോൾ അവൾ അന്ന് ആ മണിയറയിൽ വെച്ച് എന്റെ കവിളത്ത് ഒരു മുത്തം തന്നു. ഒരുപക്ഷെ പിന്നീടുള്ള ജീവിതത്തിൽ എന്നെ ജീവിപ്പിക്കാൻ പ്രേരിപ്പിച്ചതും ഞങ്ങൾ വീണ്ടും പ്രണയിക്കാൻ തുടങ്ങിയതും അവിടെ നിന്നും ആയിരുന്നു. )-

ശവപ്പറമ്പ്
----------------
അച്ഛന്റെ ഓർമ ദിവസം ഞങ്ങൾക്ക് ഈ യാത്ര പതിവുള്ളതാണ്.കാറിനുള്ളിൽ ഇരുന്നും അമ്മ ഇപ്പോഴും കരയുന്നു. സമയം വൈകിയതുകൊണ്ടാണ്. അല്ലെങ്കിൽ ഇനിയും ഒരുപാട് നേരം അച്ഛനെ നോക്കി അമ്മ ആ ഇരിപ്പ് ഇരുന്നേനെ. വണ്ടി വേഗം  വീട്ടിലെത്തിച്ചു.

'കൊച്ചേ, അമ്മക്ക് എന്തേലും കഴിക്കാൻ കൊടുക്ക്, മക്കൾ എവിടെ സ്കൂളിൽ പോയോ '

"ആ, അവർ നേരത്തെ പോയി. പിന്നെ ചേട്ടൻ തിരക്കിയിരുന്നു അപ്പുറത്തുണ്ട് "

'നീ ചെല്ല്, ഞാൻ പൊയ്ക്കോളാം '

'ചേട്ടാ, എന്താ വിളിച്ചേ, '

°നീ അമ്മയെയും കൂട്ടി പോയിരുന്നു അല്ലെ °

"ചേട്ടൻ എന്താ വരാഞ്ഞേ, "

°ഒന്നുമില്ലടാ, ഓരോന്നും ഓർത്ത് വരാൻ തോന്നിയില്ല. അച്ഛൻ മരിച്ചു വർഷങ്ങൾ 5 കഴിഞ്ഞെങ്കിലും ഇപ്പോഴും ഇവിടെയൊക്കെയോ ഉണ്ടെന്ന തോന്നൽ. പെട്ടെന്ന് ആയിരുന്നില്ലേ എല്ലാം. എല്ലാം . °

"ഓരോന്ന് ഓർത്ത് വെറുതെ സങ്കപ്പെടേണ്ട. ഞാൻ അപ്പുറത്തേക്ക് ചെല്ലട്ടെ "

°എടാ, നിൽക്ക്. ആ യാത്ര ശരിക്കും അച്ഛൻ എന്താണെന്ന് എന്നെ ബോധിപ്പിച്ചു.
നമുക്ക് ആ മല വീണ്ടും കയറിയാലോ. °

"ചേട്ടൻ വേഗം പോയി കുളിക്ക് എന്നിട്ട് ഡ്രസ്സ്‌ മാറ്റ്, ഞാൻ അവരോട് റെഡിയാകാൻ പറഞ്ഞിട്ട് വരാം, സ്കൂളിൽ നിന്ന് പിള്ളേരെ കൂട്ടണം. ഇപ്പോൾ തന്നെ പോകാം "

°എന്താ, °

"കുന്തം, ഞാൻ ഷാഹുലിനെ വിളിച്ചു വണ്ടി റെഡിയാക്കട്ടെ എന്ന് "

°നീ ആ അച്ഛന്റെ മകൻ തന്നെ, കള്ള പന്നി °

-(അന്ന് പുറപ്പെട്ട യാത്ര എല്ലാവരെയും പോലെ ഞങ്ങൾക്ക് പ്രിയപ്പെട്ടതായിരുന്നു. അച്ഛന്റെ ഓർമകൾ, സംസാരങ്ങൾ ആ യാത്രയിൽ ഉടനീളം ഉണ്ടായിരുന്നു. ആ മല ഞങ്ങൾ ഒരുപാട് കയറിയിട്ടുണ്ട്. അച്ഛൻ അതിനു മുകളിൽ നിന്നും ഞങ്ങളെ മാടി വിളിക്കുമായിരുന്നു. എന്റെ ജീവിതവും, ഏട്ടന്റെ ഓർമകളും ആ യാത്രയാണ് ഞങ്ങൾക്ക് സമ്മാനിച്ചത്.  ഏട്ടൻ വിളിച്ചത് ആ മലമുകളിലേക്കല്ല അച്ഛനെ കാണാനാണ്.
എല്ലാവരും റെഡിയായി.അമ്മയും, കൊച്ചും, ഏടത്തിയും,  സ്കൂളിൽ നിന്നും പിള്ളേർ ഇങ്ങു വന്നു. വണ്ടി കൊണ്ട് പുറത്ത്  ഷാഹുൽ എപ്പോഴേ റെഡി.
അപ്പൊ എങ്ങനാ ചേട്ടായി, അമ്മേ, എന്നാ  'പോകാം ')-
____________________________
       സ്നേഹപൂർവ്വം
           അജയ് പള്ളിക്കര

Thursday, July 25, 2019

പോകാം -ചെറുകഥ -(PART 1)-

- *ചെറുകഥ* -
------------------------

'ഏട്ടാ എനിക്ക് ഒരു കൊച്ചിനെ ഇഷ്ട്ടമാ '

"എനിക്ക് തോന്നി, നിന്റെ കുറച്ചു ദിവസങ്ങളിലെ ഭാവവും,  നിപ്പും നടപ്പും ഫോൺ വിളിയും എല്ലാം,  ഞാൻ അപ്പോഴേ ഊഹിച്ചു.
അല്ല ഇതിപ്പോൾ എന്നോട് പറയാൻ "

'അല്ല ഒന്നൂല്ല്യ, ഏട്ടന്റെ കല്യാണം കഴിയാൻ വേണ്ടി കാത്ത് നിൽക്കുകയായിരുന്നു, ഇപ്പോൾ എനിക്കൊരു ജോലിയും ആയി. അച്ഛനോട് പറയുന്നതിന് മുൻപ് ഏട്ടനോട് പറയണമെന്ന് തോന്നി '

"അല്ലേലും അതിപ്പോൾ അങ്ങനെ ആണല്ലോ എന്ത് അലമ്പ് കേസും ആദ്യം എന്നോട് പറയും നല്ലതോ നേരെ തിരിച്ചും. അച്ഛനായത് കൊണ്ട് പറയുകയല്ല മുൻപ് അച്ഛനും നിന്നെ പോലെ പ്രണയം തലക്ക് പിടിച്ചിട്ടുണ്ടായിരുന്നു അതിന്റെ പുറത്താ  അമ്മയെ അച്ഛൻ  ഇഷ്ട്ടപ്പെട്ടു കഷ്ടപ്പെട്ട്  കല്യാണം  കഴിച്ചത്. എങ്കിലും നിന്റെ കാര്യത്തിൽ അച്ഛൻ എന്ത് പറയുമോ അറിയില്ല. പ്രത്യേകിച്ച് നീ ആയത് കൊണ്ട്. എന്തായാലും നാളെ തന്നെ അവതരിപ്പിക്കാം."

'കേട്ടിട്ടുണ്ട് അച്ഛന്റെ പ്രണയകഥ പക്ഷെ ഇത് വരെ ചോദിച്ചിട്ടില്ല. ഞാനും ഏതാണ്ട് ആ അവസ്ഥയിലാ. പറ്റുന്നില്ല, അറ്റം മുട്ടി നിൽക്കുകയാ. '

"മുട്ടും മുട്ടും ഏറെ മുട്ടിയാൽ ഞാൻ മുട്ടും കാൽ കയറ്റും. പോ പോയി അവളോട് സംസാരിച്ചിരിക്ക്, നാളെ വരുന്നോടുത്ത് വെച്ചു കാണാം, അച്ഛനെ എപ്പോൾ എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ല ഓരോരോ മൈൻഡ് ആണ്.

'ഈശ്വരാ അച്ഛൻ നാളെ സമ്മതിച്ചാൽ മതിയായിരുന്നു അതും അല്ലെങ്കിൽ അമ്മ അച്ഛനെ കൊണ്ട് സമ്മതിപ്പിച്ചാൽ മതിയായിരുന്നു. വേറെ ഒരു നിവർത്തി ഇല്ലെങ്കിൽ അവസാനം ഏടത്തിയമ്മയെയും നമുക്ക്  ഇറക്കാം '

"ഡാ പോയെ, എനിക്ക് വേറെ പണിയുണ്ട് പുറകിൽ. മോൻ ചെല്ല് ഏറെ ചിന്തിച്ചു വഷളാക്കണ്ട ഇന്നലല്ലോ നാളെ അല്ലെ നാളെ ആവട്ടെ ട്ടാ "

             ---------------------
               *പോകാം*
----------------------------------------------
                *അജയ് പള്ളിക്കര*
----------------------------------------------
'ഛെ, സ്വപ്നമായിരുന്നോ. സ്വപ്നത്തിലെ പോലെ എല്ലാം നടന്നാൽ മതിയായായിരുന്നു. വെളുപ്പാൻ കാലത്ത് കണ്ട സ്വപ്നം ഫലിക്കും എന്നാ പറഞ്ഞിട്ടുള്ളത്. '

"ഇത്രേം നേരത്തെ എഴുന്നേറ്റോ നീ,  എന്തായാലും നന്നായി പുറകിലേക്ക് ചെല്ല് അച്ചൻ ആ വാഴയുടെ കുല വെട്ടാൻ വിളിക്കുന്നുണ്ട് നിന്നെ "
'അതൊക്കെ വെട്ടാം, ഇന്നലെ ഞാൻ ഒരു സ്വപ്നം കണ്ടു ഏട്ടാ.
 അച്ഛൻ 'പോകാം ' എന്ന് പറയുന്നത്. പ്ലാൻ ചെയ്ത പോലെ നടക്കില്ലേ എല്ലാം. '

"നീ പേടിക്കാതെ, ആ വാഴ വെട്ടാൻ ചെല്ല്.  ചായ കുടി കഴിഞ്ഞു ഇരിക്കുമ്പോൾ പറയാം നീ തുടങ്ങി വെച്ചാൽ മതി "

-(പിന്നാമ്പുറത്ത് ചെന്ന് അച്ചനൊപ്പം വാഴ വെട്ടി, കയ്യിൽ വാക്കത്തിയുടെ പേടിയും പേറി. പല്ല് തേച്ചു, പുതിയതായി വന്ന ഏടത്തിയമ്മയുടെ കൈപ്പുണ്യവും അറിഞ്ഞു എല്ലാവരും ചായ കുടിച്ചു പിരിഞ്ഞു. അച്ഛൻ ടി വി കണ്ടുകൊണ്ട് പത്രം വായിക്കുന്നുണ്ട്. അമ്മയും ഏടത്തിയും അടുക്കളയിൽ. ചേട്ടൻ ഹാളിൽ തന്നെ ഉണ്ട്. -)

'അമ്മേ, ഏടത്തി ഒന്നിങ്ങു വരോ, ഏട്ടാ,  ഏട്ടനും വാ, അച്ഛാ ടി വി യുടെ ശബ്ദം ഇത്തിരി കുറയ്ക്കുമോ ഒരു കാര്യം പറയാനുണ്ട് '

-(ശബ്ദം കുറക്കാൻ പറഞ്ഞപ്പോൾ ടി വി ഓഫ്‌ ആക്കി അച്ഛൻ എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എല്ലാം പോയി )-

'ഏട്ടന് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട് '

"ഞാനോ, അത്, അതെ അച്ഛാ ഇവന്, ഇവന് ഒരു കൊച്ചിനെ ഇഷ്ടമാണെന്നു. ഇവിടെ എങ്ങും ഉള്ളതല്ല ഇടുക്കി ഉള്ളതാ. ഒരുപാട് വർഷമായി പ്രണയിക്കുന്നു. ഈ കാര്യം പറയാൻ ഇവന് പേടി "

°അപ്പൊ നിനക്ക് പേടിയില്ല എന്ന് അല്ലെ,
മോനെ ഈ പ്രണയം എന്നത് ഒരു പ്രായത്തിൽ തോന്നുന്ന ഒരു പൊട്ടത്തരമാണ് അതിനു പുറകെ പോകാൻ നൂറു വട്ടം ആലോചിക്കണം എന്നിട്ട് നൂറ്റിയൊന്നാമത്തെ കാര്യത്തിൽ തീരുമാനം എടുക്കണം, എല്ലാം ആലോചിച്ചിട്ടാണോ °

"അവൻ ആലോചിക്കുന്നുണ്ട് "

°നീ മിണ്ടാതിരിക്ക്, അവനെന്താ വായ ഇല്ലേ °

'ഒരുപാട് ആലോചിച്ചു തീരുമാനം എടുത്തതാണ്. ഇന്നോ ഇന്നലെയോ ആലോചിക്കാൻ തുടങ്ങിയതല്ല. ഏട്ടന്റെ കല്യാണം കഴിയട്ടെ കരുതി പറയാൻ. പിന്നെ എന്റെ ജോലിയും. ഇപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നീട് ഞാൻ ജീവിക്കുന്നതിൽ അർത്ഥമില്ലാതെ ആയിപോകുമെന്ന് തോന്നി. ഒരുപക്ഷെ എന്നേക്കാൾ നന്നായി അച്ഛന് എന്റെ അവസ്ഥ മനസ്സിലാക്കാൻ കഴിയും. ഒരുപാട് ഇഷ്ടപ്പെട്ടത് കൊണ്ടാ '

°ഡാ, ഡയലോഗ് ഒക്കെ ഇഷ്ട്ടപെട്ടു. ഇതുപോലെ ഒരുപാട് കേട്ടിട്ടും ഉണ്ട് പറഞ്ഞിട്ടും ഉണ്ട്. ഈ ജീവിതമേ അത് ഒന്നേ ഉള്ളു നമ്മുടെ ആഗ്രഹത്തിന് നടന്നില്ലെങ്കിൽ കിട്ടിയ അഗ്രഹങ്ങൾ വെച്ച് ജീവിക്കുക ഒന്നുണ്ട്. അതറിയാമോ °

'അറിയാം, കിട്ടുമെന്ന് ഉറപ്പില്ല എന്ന് നൂറുവട്ടി മനസ്സിനോട് പറഞ്ഞാൽ കിട്ടിയ ആഗ്രഹം രണ്ടാളും സ്വീകരിക്കും. നടക്കുന്ന കാര്യം നടക്കില്ല എന്ന് പറഞ്ഞാൽ അത് ഒരിക്കലും നടക്കില്ലല്ലോ അച്ഛാ നടക്കും എന്ന് ഉറപ്പിച്ചു ചെയ്താൽ ഒരുപക്ഷെ നടന്നാലോ. '

°കൊച്ചു ന്താ ചെയ്യുന്നേ, എത്രവർഷമായി ഈ കാത്തിരിപ്പ് °

'അവൾ വീട്ടിൽ ഉണ്ട്. പഠിക്കുകയായിരുന്നു അത് കഴിഞ്ഞു. കല്യാണ ആലോചന വരുന്നുണ്ട് അതാ ഞാനും പറയാൻ തിരക്ക് കൂട്ടിയത്. വരുന്ന ആലോചനകൾ ഇഷ്ടമില്ല എന്ന് റേഡിയോ പറയുന്ന പോലെ പറയാൻ തുടങ്ങിയിട്ട് കുറച്ചായി. ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല.'

°ശരി, നാളെ ഒരു വണ്ടി റെഡിയാക്ക് പോകാം °

'എന്താ '

°ഡാ, പൊട്ടാ നീ വിളിച്ചാൽ അവൾ വരില്ലേ, അവളുടെ വീട്ടുകാർ സമ്മതിച്ചാൽ അവളും വരില്ലേ പിന്നെന്താ നാളെ തന്നെ പോകാം എന്ന്. വെല്ല പ്രശ്നം ഉണ്ടോ. നാളേക്ക് വണ്ടി റേഡിയല്ലേ, ഒരു വണ്ടി റെഡിയാക്കാൻ പറ്റാത്ത എന്ത് കാമുകനാഡാ നീ °

'ഏയ് ഇല്ല, ഒരു പ്രശ്നവും ഇല്ല, വണ്ടി എപ്പോഴേ റെഡി. ഏട്ടാ ഉമ്മാ, ഞാൻ അവളോട് പറഞ്ഞിട്ട് വരാം, ചിലവുണ്ട് എല്ലാവർക്കും '

°എവിടെക്കാ ഇത്ര തിരക്ക് പോകല്ലേ, അവളുടെ വീട്ടിൽ അറിയുമോ ഈ കാര്യം °

'ഇല്ല, ഇതുവരെ പറഞ്ഞിട്ടില്ല '

°നിന്റെ ഫോണെടുത്ത് അവളുടെ അച്ഛന് വിളിക്ക് °

'ഇതാ, അച്ഛനാ '

°ഹലോ, ഇത് കുറച്ചു ദൂരെന്നാ, നിങ്ങളുടെ മകളെ ഒരു കല്യാണവീട്ടിൽ നിന്നും കണ്ടു മകന് ഇഷ്ട്ടപെട്ടു നാളെ കാണാൻ വരുന്നുണ്ട്, കുഴപ്പമില്ലല്ലോ അല്ലെ, °

'ഏട്ടാ, അച്ഛനെന്ത് ഫാസ്റ്റാ, ഞാൻ ഒരികപ്രതീക്ഷിച്ചില്ല '

"ഞാൻ പറഞ്ഞില്ലേ അച്ഛൻ അങ്ങനെയാ, എപ്പോൾ എന്ത് ചെയ്യും എന്നറിയില്ല "

°ഇനി പൊയ്ക്കോ, അടുത്ത കാര്യങ്ങൾ നോക്ക്, അവളെ വിളിക്കുകയോ എന്ത് വേണേലും ചെയ്യ്. മകന് വേണ്ടി ഇതെങ്കിലും ചെയ്തില്ലെങ്കിൽ ഞാൻ എന്തിനാ അച്ഛൻ എന്ന് പറഞ്ഞു ജീവിക്കുന്നത്.
അമ്മിണി ഇത് പ്രണയം തലക്ക് പിടിച്ചതാ, അവൻ സന്തോഷിച്ചു പോകുന്ന പോക്ക് കണ്ടോ. എനിക്ക് നിന്നോട് പിടിച്ച പോലെ.
എടി,
പുറകിൽ വാഴ വെട്ടിയിട്ടുണ്ട് അതിന്റെ  ഉണ്ണിപ്പിണ്ടി എടുത്ത് ഉപ്പേരി വെച്ചോ ശരീരത്തിന് നല്ലതാ, എടാ നിന്നോടാ, നാളെ വെല്ല തല്ലും കിട്ടിയാൽ വാങ്ങാൻ ഉള്ള ശേഷി വേണം ചേട്ടന്, ചെല്ല് °

-(രാത്രി മുഴുവൻ അവളെ വിളിച്ചു സംസാരിക്കുകയായിരുന്നു. സുഹൃത്ത് ഷാഹുലിനെ വിളിച്ചു വണ്ടി റെഡിയാക്കി.
വീട്ടുകാർ നാളത്തെ ഒരുക്കത്തിലാണ് എന്ത് പറയണം, എങ്ങനെ പറയണം എന്നുള്ള ചർച്ച.
നേരം പുലർന്നു എല്ലാവരും റെഡിയായി. വീട് പൂട്ടി കുറ്റിയിട്ടു. ജീപ്പിലായിരുന്നു യാത്ര. എല്ലാവരും വണ്ടിയിൽ  കയറി.  യാത്ര തുടങ്ങി ഇടുക്കിയിലേക്ക്.  പ്രണയം ജീവിതയാകുന്ന നിമിഷത്തിലേക്കൊരു രണ്ടാം യാത്രയുമായി.)-

                            - *തുടരും*-
____________________________

Tuesday, July 23, 2019

ക്യാൻസർ -ചെറുകഥ

-ചെറുകഥ -
-----------------------------------------
അവന്റെ കിടപ്പ് കണ്ടിട്ട് എനിക്ക് തന്നെ ചിലപ്പോൾ അടുത്തേക്ക് പോകാൻ തോന്നില്ല, സമയത്ത് മരുന്ന് കൊടുക്കാൻ പോലും കഴിയാതെ പോയിട്ടുണ്ട് അവൻ വന്ന സമയങ്ങളിൽ.
അധികമൊന്നും ആയിട്ടില്ല ഈ ബെഡിൽ ചത്ത ശവം പോലെ കിടക്കാൻ തുടങ്ങിയിട്ട്. അവനെ ഇവിടെക്ക് കൊണ്ട് വന്നപ്പോൾ ഇതിലും മോശം ആയിരുന്നു. ഇപ്പോൾ കുറച്ചെങ്കിലും സംസാരിക്കുന്നുണ്ട്.
കൊണ്ടുവന്നപ്പോൾ
എന്താണ് അസുഖം എന്ന് പോലും അറിഞ്ഞിട്ടുണ്ടായില്ല. പിന്നെ റിസൾട്ട്‌ വന്നപ്പോൾ ആണ് എല്ലാവരും അറിഞ്ഞത്.അറിഞ്ഞ ഉടനെ കൊണ്ടാക്കാൻ വന്ന ആൾ എന്റെ കയ്യിൽ ഏല്പിച്ചു പോയി. ഇപ്പോൾ മാസം മാസം ഹോസ്പിറ്റലേക്ക് അയ്യാൾ ക്യാഷ് അയക്കുന്നുണ്ട്. അയ്യാൾ പോയതോടെ എല്ലാവരെയും നോക്കുന്നതിന്റെ കൂട്ടത്തിൽ ഇവനെയും നോക്കും. കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ഒരു  രാത്രി അവൻ കണ്ണ് തുറന്നപ്പോൾ അലറിയ ശബ്ദത്തിൽ ഞാൻ ഓടി അവന്റെ അടുത്തെത്തി. വെള്ളം കുടിച്ചു കഴിഞ്ഞു ഇടറിയ ശബ്‌ദത്തിൽ അവൻ  ചോദിച്ചു
 "എനിക്ക് എന്താ അസുഖം? "
 ചെവിയോട് ചേർത്ത് ഞാൻ പറഞ്ഞു
"ഡാ ചെക്കാ നിനക്ക് ഒന്നുല്ല്യ ചെറിയൊരു ക്യാൻസർ മാത്രോള്ളൂ, പിന്നെ ആരുടെയൊക്കെയോ പ്രാർത്ഥനയും, നിനക്ക് ഭാഗ്യവും ഉള്ളത് കൊണ്ട് രക്ഷപെട്ടു നീ എപ്പോൾ വേണമെങ്കിലും മരിക്കാം അധികം ആയുസ്സ് ഒന്നും ഇല്ല നിന്റെ ജീവിതത്തിനു. "

         ---------------------------
                ക്യാൻസർ
              ------------------
ചെറു വിങ്ങലോടെ തമാശ രൂപത്തിൽ പറഞ്ഞത് ആണെങ്കിലും കേട്ടപ്പോൾ അവനും ചിരിയാണ് ആദ്യം വന്നത് പിന്നെ എന്തോ ആലോചിച്ചു കിടന്നു. ഒരു സിസ്റ്റർ എന്ന നിലയിൽ അവനെ സന്തോഷിപ്പിക്കുക എന്ന കടമയാണ് ചെയ്യുക എന്ന് എന്റെ മനസ്സും പറഞ്ഞു. പിന്നീട് ഈ ദിവസം വരെ അവനെ സന്തോഷിപ്പിക്കുകയായിരുന്നു. മറ്റുള്ള രോഗികളെക്കാൾ കൂടുതൽ സമയം ഇവന്റെ ഒപ്പം ചിലവഴിച്ചു. അവന്റെ പേര് ലാലു എന്നായിരുന്നു. ഒരുപക്ഷെ മുഖത്തെ ഈ ചിതറിയ വികൃതം ഇല്ലാതിരുന്നേൽ ഞാൻ തന്നെ ഇവനെ പ്രേമിച്ചേനെ. മൂന്ന് നേരം വെള്ളം കൊടുത്തും, സംസാരിച്ചും, നടക്കാൻ വയ്യാത്തത് കൊണ്ട് വീൽചെയറിൽ ഇരുത്തി കാഴ്ചകൾ കാണിച്ചും അവനെ സന്തോഷിപ്പിച്ചു.

ഇന്ന് അവനു തീരെ വയ്യായിരുന്നു. മുഖം എല്ലാം വീങ്ങി തുടങ്ങി. മുടി എല്ലാം കൊഴിഞ്ഞു കൊണ്ടിരുന്നു. ഇനി അവൻ ബെഡിൽ നിന്ന് എഴുന്നേൽക്കുമോ അറിയില്ല. അവസാനമായി അവനോട് ഞാൻ ചോദിച്ചു.
"ലാലു ഈ അവസരത്തിൽ നിനക്ക് മരണത്തിനെ ആണോ പേടി അതോ നിനക്ക് പിടിപെട്ട ഈ ക്യാൻസറിനെ ആണോ "

"രണ്ടിനെയും അല്ല "

"പിന്നെ "

"രണ്ടും വരാൻ കാരണക്കാരനായ എന്നെ തന്നെയാണ് ഇപ്പോൾ പോലും എനിക്ക് പേടി "

"ലാലു  നീ പ്രണയിച്ചിട്ടില്ലേ, ഇപ്പോഴും? "

"സംസാരിക്കാൻ കഴിയാതെ ചെറു ശബ്ദത്തിൽ എന്റെ ചെവിയോട് ചേർത്ത് അവൻ പറഞ്ഞു

"അവൾ എന്നെ ആയിരുന്നില്ല പ്രണയിച്ചത് എന്റെ ശബ്ദത്തെയും, ശരീരത്തെയും, ജീവനെയും ആയിരുന്നു. ഒരുപക്ഷെ എന്റെ ക്യാന്സറിനേക്കാൾ ക്രൂരമായിരുന്നു അവൾ കാരണം എനിക്ക് ക്യാൻസർ വരുമെന്ന്  മുൻപേ കണ്ടെന്നെ എന്നേ  അവൾ ഉപേക്ഷിച്ചു.അവൾക്ക് അറിയാമായിരുന്നു ഞാൻ നന്നായി വലിക്കും എന്നതും, കുടിക്കും എന്നതും "

അതും പറഞ്ഞു അവൻ ഉറങ്ങി. ഒരുപക്ഷെ ഡോക്ടർ പറഞ്ഞ ഡേറ്റ് നോക്കുകയാണെങ്കിൽ ഇന്നായിരുന്നു അവന്റെ അവസാന ദിവസം. നാളെ അവൻ കണ്ണ് തുറക്കില്ല.അതവനും അറിയാമായിരുന്നു.  ഈ രാത്രി ഞാൻ അവനുവേണ്ടി മാറ്റി വെച്ചതാണ് അവനു മാത്രം.
  ________________________
      സ്നേഹപൂർവ്വം
          അജയ് പള്ളിക്കര

Friday, March 1, 2019

ദുരൂഹത -ചെറുകഥ

----------------
ദുരൂഹത
--------------------------------------------------------------------
ഈ  വീട് ഒരുപാട് ദുരൂഹതകൾ നിറഞ്ഞതായിരുന്നു.
ഭർത്താവ് ജോലിയിൽ നിന്നും റിട്ടയേർഡ് ആയപ്പോൾ  തിരിച്ചു പാലക്കാട്‌ വരേണ്ടി വന്നു. ഇനിയുള്ള കാലം നാട്ടിൽ ഒരുമിച്ചു ജീവിക്കണം. പക്ഷെ സന്തോഷമായി ജീവിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. ആദ്യമേ പറഞ്ഞില്ലേ ഈ വീട് ഒരുപാട് ദുരൂഹതകൾ നിറഞ്ഞതാണെന്ന്.
സ്വന്തമായി വീട് ഇല്ലാത്ത കാലത്ത് വീട് തേടി അലഞ്ഞപ്പോൾ ബ്രോക്കർ ഞങ്ങൾക്കായി നൽകിയ വീടായിരുന്നു ഇത്. ആ കാടിന് നടുവിൽ വലിയ ഒരു വീട്. പരിസരത്തു ഒരു വീടോ, കടയോ, ആളനക്കമോ ഒന്നും തന്നെ ഇല്ല. അപ്പുറത്തേക്ക് കുറച്ചു നടന്നാൽ ഒരു റെയിൽവേ പാളം ഉണ്ട്. ഫ്രീയായിരിക്കുമ്പോൾ ഞങ്ങൾ അതിന്റെ അടുത്ത് ചെന്ന് ട്രെയിൻ പോകുന്നതും നോക്കി നിൽക്കും.
ഭർത്താവ് ഇല്ലാതെ ഒരു നിമിഷം പോലും ഈ വീട്ടിൽ തനിച്ചു ഞാൻ നിന്നിട്ടില്ല.
അന്ന് ആ ഒരു ദിവസം എനിക്ക് നിൽക്കേണ്ടി വന്നിരുന്നു.

അന്ന് ഏട്ടൻ രാവിലെ തന്നെ പോയി. ഞാനും വീടും തനിച്ചു. ഇടക്കിടക്ക് കേൾക്കുന്ന നായ്ക്കളുടെ കുരകൾ, കാക്കയുടെ കരച്ചിൽ, കാറ്റ് എന്നിവയെല്ലാം എന്നെ പേടിപ്പിച്ചു കൊണ്ടിരുന്നു.
പണികളെല്ലാം രാവിലെ തന്നെ തീർത്ത് ഉച്ചത്തെ ഭക്ഷണം രാവിലെ തന്നെ കഴിച്ചു റൂമിൽ കതകും കുറ്റിയിട്ട് ബെഡിൽ കിടന്നു. 2 മണിയായപ്പോൾ മുകളിലെ റൂമിൽ നിന്നും ഒരു ശബ്ദം കേട്ടു. മുകളിൽ രണ്ടു റൂമുകൾ ഉണ്ടായിരുന്നു. ഇത് വരെ ഞങ്ങൾ അങ്ങോട്ട്‌ പോകുകയോ, നോക്കുകയോ ചെയ്തിട്ടില്ല കാരണം ബ്രോക്കർ വീട് തരുമ്പോൾ മുകളിലെ ഭാഗം മൊത്തം മാറ്റി നിർത്തിയിരുന്നു.
ഉറങ്ങാൻ അനുവദിക്കാതെ
ആ ശബ്ദം പിന്നെയും കേട്ട് തുടങ്ങി. എഴുന്നേറ്റ് റൂം തുറന്ന് ഹാളിലേക്ക് എത്തി മുകളിലേക്ക് നോക്കി. ഈ വീട് തന്നെ ഒരു പ്രേതാലയം പോലെയാണ് പിന്നെ എങ്ങനാ പ്രേതം വരാതിരിക്കും. പേടി നെഞ്ചിൽ ആഞ്ഞ് കയറി. പടികൾ ചവിട്ടി കയറി മുകളിൽ എത്തി. റൂമിന്റെ ഉള്ളിൽ നിന്നും ആ ശബ്ദം കേൾക്കാമായിരുന്നു. ഞാൻ മറ്റൊന്നും നോക്കാതെ റൂം തുറന്നു. മാറാലകൾ കൊണ്ട് നിറഞ്ഞിരുന്നു ഒപ്പം പൊടിയും. ആ ശബ്ദം കേട്ടുകൊണ്ടിരുന്നു. എവിടെ നിന്നാണ് കേൾക്കുന്നതു എന്ന് മനസ്സിലാവുന്നില്ല. ഞാൻ ശബ്ദം കേൾക്കുന്ന സ്ഥലത്തേക്ക് നടന്നു. റൂമിന്റെ ഉള്ളിൽ മറ്റൊരു റൂം ഉണ്ടായിരുന്നു. അതിന്റെ അടുത്തെത്തി ചെവി വെച്ചു. അതിന്റെ ഉള്ളിൽ നിന്നായിരുന്നു ശബ്ദം.ആരോ അലറുന്ന, ശ്വാസം വലിക്കാൻ വീർപ്പുമുട്ടുന്ന ശബ്ദം. പേടിയോടെ പെട്ടെന്ന് റൂം തുറന്നതോടെ ഒരു രൂപം എന്റെ നേർക്ക്‌ വന്നതേ ഓർമയുള്ളൂ. പിന്നെ കണ്ണ് തുറക്കുമ്പോൾ ഏട്ടനും,ബ്രോക്കറും  കുറച്ചു ആളുകളും എന്റെ ചുറ്റും ഉണ്ടായിരുന്നു.

"ഞാൻ വീട് തരുമ്പോൾ പറഞ്ഞതല്ലേ മുകളിലേക്ക് പോകേണ്ട എന്നത്‌, ശരിയാവില്ല എന്ന കാര്യം "

"ഒറ്റക്കായപ്പോൾ പേടിച്ചപ്പോൾ തോന്നിയതാകും "

ബ്രോക്കർ ഓരോന്നും പറയാൻ തുടങ്ങി,നാട്ടുകാരും ഞാൻ ഏട്ടനോട് ഒന്നേ പറഞ്ഞൊള്ളു

"നമുക്ക് ഈ വീട് വേണ്ട, എവിടേക്കെങ്കിലും പോകാം. ഇവിടെ നിന്നാൽ പിന്നെ ഞാൻ ഉണ്ടാവില്ല "

അന്ന് ഈ വീടും നഗരവും വിട്ട് പോയതാണ്. പിന്നീട് ഇപ്പോഴാണ് ഒരു തിരിച്ചു വരവ്.
വീണ്ടും ഈ വീട്ടിലേക്ക് വരണം എന്ന് വിചാരിച്ചതല്ല പക്ഷെ ഞങ്ങളെ ഇവിടെ തന്നെ കൊണ്ട് നിർത്തിയതാണ്.
പ്രായം ആയതുകൊണ്ട് മരിക്കാൻ ഇനി അധികകാലം ഇല്ല. ഇനി എങ്ങനെ മരിച്ചാൽ എന്താ.
ഇപ്പോൾ ഈ വീട്ടിൽ ഞങ്ങൾ രണ്ടുപേർ മാത്രമായിരുന്നില്ല രണ്ടു ഡോബര്മാനും ഉണ്ടായിരുന്നു. അവരാണ് ഇപ്പോൾ ഞങ്ങളുടെ കാവൽ. കൂടില്ലാത്തത് കൊണ്ട് വീടിന്റെ ഉള്ളിലും പുറത്തുമായി ചുറ്റി നടക്കും. അവർ ഉള്ളത് കൊണ്ട് എവിടെയും ധൈര്യമായി പോകാം. മരണം അടുത്ത് തുടങ്ങിയപ്പോൾ ഭയം ഇത്തിരി കുറവുണ്ട്.
പണ്ടത്തെപോലെയല്ല ഏട്ടനും തീരെ സുഖമില്ലായിരുന്നു. രാവിലെ രണ്ടു ഡോബറുകളെ വീട്ടിൽ കാവലിന് നിർത്തി ഗേറ്റും അടച്ചു രാവിലെ ഞങ്ങൾ ഇറങ്ങും. പുറത്തു ചുറ്റി കറങ്ങി ലൈബ്രറിയിൽ പോയി ബുക്കും വായിച്ച് ഇരുട്ടാകുമ്പോൾ വരും. ഞങ്ങളെ കാണുമ്പോൾ ഡോബറുകൾ കുരക്കാൻ തുടങ്ങും. ഗേറ്റ് തുറക്കുമ്പോൾ ഞങ്ങളെ മണപ്പിക്കും. നല്ല സ്നേഹമായിരുന്നു അവർക്ക്. ദിവസവും ഞങ്ങൾ പുറത്തേക്ക് പോയി കൊണ്ടിരുന്നു. രാത്രി തിരിച്ചു വന്നുകൊണ്ടിരുന്നു.
ഒരു ദിവസം രാത്രി റൂമിലെ ഉറക്കത്തിൽ പുറത്തേ ഡോബറുകൾ കുരക്കുന്ന ശബ്ദം കേട്ട് ഉണർന്നു. നിർത്താതെ കുരക്കുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ നിർത്തി. ഞങ്ങൾ ഉറങ്ങി.
പതിവ് പോലെ രാവിലെ ഞങ്ങൾ ഇറങ്ങി രാത്രി വരുമ്പോൾ ഗേറ്റിന് ഉള്ളിൽ ഒരു ഡോബറിനെ കാണുന്നുള്ളൂ.ഒരു ഡോബർ നിർത്താതെ കുരക്കുന്നുമുണ്ട്. ആകെ പേടിച്ചു. വീടും പരിസരവും എല്ലാം തിരഞ്ഞു എവിടെയും കണ്ടില്ല. തിരിച്ചു വരും എന്ന് വിചാരിച്ചു പക്ഷെ വന്നില്ല.
പേടി എവിടെ നിന്നൊക്കെ വന്നു തുടങ്ങി. ഏട്ടൻ പിറ്റേ ദിവസം രാവിലെ ബ്രോക്കറിനെ വിളിച്ചു കാര്യം പറഞ്ഞു. ബ്രോക്കർ ന്യായങ്ങൾ നിരത്തി പോയി. പതിവ് തെറ്റിക്കാതെ എല്ലാ ദിവസവും ഞങ്ങൾ രാവിലെ പോയി കൊണ്ടിരുന്നു. രാത്രി വരുമ്പോൾ ഡോബർ ഞങ്ങളെ വരവേറ്റുകയും ചെയ്തു. ഒരു രാത്രി ചീഞ്ഞ മണം മൂക്കിലേക്ക് അടിച്ചു കയറി.എഴുന്നേറ്റ് ഏട്ടനെ വിളിച്ചു.
മണം സഹിക്കാൻ പറ്റുന്നില്ല എന്തോ ചത്ത മണം. റൂം തുറന്ന് ഹാളിലേക്ക് ഇറങ്ങി.ഡോബർ ഹാളിൽ തന്നെ ഉണ്ടായിരുന്നു.മണം വീടിന്റെ ഉള്ളിൽ നിന്നും തന്നെ എന്ന് മനസ്സിലായി. ഞാൻ മുകളിലേക്ക് നോക്കി. വന്നതിൽ പിന്നെ ഒരു നോട്ടം പോലും അങ്ങോട്ട്‌ നോക്കാൻ ധൈര്യപ്പെട്ടിരുന്നില്ല.

"വാ, നമുക്ക് മുകളിലും കൂടി പോയി നോക്കാം "

കൈ കോർത്ത് പിടിച്ചു മുകളിലെ റൂമിൽ എത്തി. റൂമിനുള്ളില്ലെ റൂമിന്റെ അടുത്തേക്ക് പോകും തോറും മണം കൂടി കൂടി വന്നു,ഡോബർ കുരക്കുവാനും തുടങ്ങി. തുറന്നപ്പോൾ ചത്തു കിടക്കുന്ന ഡോബറിനെ കണ്ടു. ആകെ പേടിച്ചു. ഡോബർ നിർത്താതെ കുരക്കുന്നു. റൂം പൂട്ടി, കതകുകൾ കുറ്റിയിട്ടു. റൂമിൽ വന്ന് കിടന്നു..
രാവിലെ ബ്രോക്കറെ വീണ്ടും വിളിച്ചു വഴക്ക് പറഞ്ഞു. വൃത്തിയാക്കാൻ ആളു വന്നു. ഡോബറിനെ കുഴിച്ചിട്ടു. മരണം വിങ്ങലായി.
ദിവസങ്ങൾ പോയി കൊണ്ടിരിക്കുന്നു. പതിവ് തെറ്റിക്കാതെ രാവിലെ പോകും രാത്രി വരും.
ഒരു ദിവസം പോകുമ്പോൾ ഒപ്പം ഡോബറിനേയും കൊണ്ടുപോയി.
രാത്രി തിരിച്ചെത്തി. ഉറങ്ങാൻ കിടക്കുമ്പോൾ ഡോബർ നിർത്താതെ കുറക്കാൻ തുടങ്ങി കാര്യമാക്കാതെ തന്നെ കിടന്നു.
രാവിലെ ഇറങ്ങി രാത്രി തിരിച്ചു വരുമ്പോൾ ഞങ്ങളെ വരവേൽക്കാൻ ഡോബർ ഇല്ലായിരുന്നു. ഏട്ടനും ഞാനും പിന്നെയും പേടിച്ചു. ഗേറ്റ് തുറന്ന് നേരെ പോയത്‌ മുകളിലെ റൂമിലേക്ക്‌ ആയിരുന്നു റൂമിന്റെ ഉള്ളിലെ റൂമിൽ ആ ഡോബറും ചത്തു കിടക്കുന്നു.
പേടിയോടെ ഏട്ടനോട് പറഞ്ഞു

"ഏട്ടാ, ഇപ്പോൾ തന്നെ ഇറങ്ങണം എനിക്ക് പേടിയാകുന്നു "

ആ റൂം ഞങ്ങളെ പേടിപ്പിച്ചു കൊണ്ടിരുന്നു. ആ രാത്രി തന്നെ ബ്രോക്കറെ വിളിച്ചു വരുത്തി. ഡോബറെ രാത്രി തന്നെ ആളെ വിളിച്ചു നീക്കം ചെയ്തു. കാര്യങ്ങൾ വിശദമായി  പറഞ്ഞു

"ഞങ്ങൾ ഇനി ഇവിടെ നിൽക്കുന്നില്ല, ഈ വീട്ടിൽ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട്, ഇങ്ങനെപോയാൽ നാളെ ഞങ്ങൾ ഉണ്ടാകും എന്നതിന് എന്താ ഉറപ്പു.ഇപ്പോൾ തന്നെ ഇറങ്ങുന്നു താക്കോൽ ഇതാ "

പെട്ടിയും, സാധനങ്ങളും എല്ലാം പാക്ക് ചെയ്തു രാത്രി തന്നെ ഇറങ്ങി. അവസാനമായി മുകളിലെ റൂമിലേക്ക്‌ നോക്കി. ഡോബറുകളെ സ്മരിച്ചു.
ദുരൂഹതകൾ നിറഞ്ഞ വീടിന്റെ പുറത്തേക്ക് കടന്നു.
ഗേറ്റ് പൂട്ടി.
വീണ്ടും ഞങ്ങൾ ഈ വീടും നഗരവും വിട്ട് പോകുന്നു.
ഗേറ്റ് പൂട്ടി നടന്ന് പോകുമ്പോൾ അവിടെ ചെടികൾക്കിടയിൽ ഒരു ബോർഡ് തുരുമ്പിച്ചു കിടക്കുന്നു കണ്ടു ഞാനതു എടുത്തു നോക്കി അതിൽ ഇങ്ങനെ എഴുതിയിരുന്നു

"GHOST HOUSE "

____________________________________________
                          BY
               അജയ് പള്ളിക്കര

Saturday, February 23, 2019

നോട്ട്ബുക്ക് -ചെറുകഥ

(-ചെറുകഥ -)
--------------------------
നോട്ട് ബുക്ക്
--------------------------
വൈകീട്ട് സ്കൂൾ വിട്ടതോടെ ചീറിപാഞ്ഞു സ്കൂളിന്റെ ഗേറ്റ് കടന്നു.
സ്കൂൾ തുറന്നിട്ട്‌ കുറച്ചു ദിവസങ്ങൾ ആയെങ്കിലും നോട്ട് ബുക്കുകൾ കുറവായിരുന്നു എനിക്ക്.
കൂട്ടുകാരുടെ ഒപ്പം റോഡിലൂടെ സംസാരിച്ചു, കളിച്ചും, ചിരിച്ചും നടന്നു നീങ്ങി.
ടൗണിൽ നേരത്തെ എത്തണം അച്ഛൻ അവിടെ കാത്ത് നിൽക്കാൻ പറഞ്ഞിട്ടുണ്ട്. പണി കഴിഞ്ഞു വേണം വരാൻ.ബസ്റ്റാന്റിൽ അച്ഛനെയും കാത്ത് നിന്നു..
പണിചെയ്ത് വിയർത്തൊലിച്ച ശരീരവുമായി സൈക്കിളിൽ അച്ഛൻ എത്തി. അച്ഛനെ കണ്ടതോടെ ഞാൻ അടുത്തേക്ക് ഓടി. സൈക്കിൾ റോഡിന്റെ സൈഡിൽ ഒതുക്കി ബുക്ക് സ്റ്റാളിൽ കൊണ്ടുപോയി. അതിനു മുൻപ് അച്ഛൻ ചോദിച്ചു

  "സ്കൂൾ തുറക്കുമ്പോൾ അല്ലേ ബുക്ക് വേടിച്ചത്, ഇനിയും വേണോ, വലുതാണോ ചെറുതാണോ, ഇത് എത്ര ബുക്കാ വാങ്ങി കൂട്ടുന്നത്‌...... "

അച്ഛൻ അങ്ങനെയാ എന്തെങ്കിലും വാങ്ങി തരുന്നതിനു മുൻപ് ഈ പറച്ചിൽ പതിവാണ്. എന്നാലും എല്ലാം വാങ്ങി തരുകയും ചെയ്യും.
ബുക്ക്സ്റ്റാളിൽ കയറി കടക്കാരൻ എടുത്ത് തരാൻ നിൽക്കാതെ ഞാൻ ഉള്ളതിൽ ചെറുത് നോക്കി ഒരെണ്ണം ഇങ്ങെടുത്തു

    "ഇത് മതിയോ "

മതി എന്ന് പറഞ്ഞതാണ്‌ എങ്കിലും ഉള്ളതിൽ വലുത് നോക്കി വരയിടാത്തത് ഒരെണ്ണം അച്ഛനും എടുത്ത് തന്നു. എന്നിട്ട് പറഞ്ഞു ഇനി ബുക്ക് എന്നും പറഞ്ഞു വന്നേക്കരുത്. പണി ചെയ്തു കിട്ടിയ മണം മാറാത്ത 500 ന്റെ നോട്ട് അച്ഛൻ അവിടെ കൊടുത്തപ്പോൾ നെഞ്ചിൽ എന്തൊക്കെയോ പോലെ. കടയിൽ നിന്നും ഇറങ്ങി നേരെ ചായക്കടയിൽ കയറി ചായ കുടിച്ചു. ടൗണിലേക്ക് വന്നാൽ ചായ പതിവാണ് എനിക്കും അച്ഛനും.
അതും കുടിച്ചു വീട്ടിലേക്ക് ഒരു പൊതി കടലയും വേടിച്ചു സൈക്കിളിന്റെ ബേക്കിൽ ബുക്കും, കടലയും, അച്ഛന്റെ പണി സഞ്ചിയും പിടിച്ചു അനങ്ങാതെ ഇരുന്നു. വിയർത്തൊലിച്ച അച്ഛന്റെ പുറം, മണം മൂക്കിലേക്ക് അടിച്ചു കയറി.

നേരിയ രാത്രിയുടെ ഇരുട്ടിൽ വീട്ടിലേക്ക് കയറി ചെന്നു. വീട്ടിലെ ജോലികൾ ചെയ്തു ക്ഷീണിച്ചു അമ്മയും ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
കുളിയെല്ലാം കഴിഞ്ഞു അച്ഛന്റെ സഞ്ചിയിൽ നിന്നും കടലയുടെ പൊതി പൊട്ടിച്ചു മൂന്ന് പേരും ഇരുന്ന് കഴിച്ചു.
അവസാന കടലയും തീർന്നപ്പോൾ അമ്മ പറഞ്ഞു

 "നിനക്ക് പഠിക്കാൻ ഒന്നുമില്ലേ, ആവശ്യത്തിനു ബുക്ക് എല്ലാം വേടിക്കും, ഒരു വക പഠിക്കുകയില്ല "

അധികനേരം അവിടെ നിന്നില്ല വെളിച്ചെണ്ണ ദേഹത്ത് തേച്ചിരിക്കുന്ന അച്ഛനെ ഒരു നോട്ടം നോക്കി പഠിക്കുന്ന റൂമിലേക്ക്‌ നടന്നു. പുതിയ ബുക്കിൽ പേരെഴുതി,കണക്കിൻറെ ബുക്ക് ആയിരുന്നു ഇല്ലാത്തത്. കണക്ക് ടീച്ചർ എന്തൊക്കെയോ എഴുതാൻ പറഞ്ഞിരുന്നുവല്ലോ ? നാളെ രാവിലെ എഴുതാം, എഴുതിയില്ലെങ്കിൽ പിന്നെ ഒന്നും പറയണ്ട, ബല്ലാത്ത സാധനമാ അത്,
പുതിയ ടെസ്റ്റ്‌ ബുക്കിന്റെ ഭംഗി നോക്കി രാത്രി കഴിച്ചു കൂട്ടി.
ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടക്കുമ്പോഴും, രാവിലെ നേരത്തെ എഴുന്നേറ്റപ്പോഴും കണക്കും,ടീച്ചറുടെ ദേഷ്യവും, മുഖവും എല്ലാം പേടി സ്വപ്‍നം പോലെ മിന്നി മാഞ്ഞു.
പുതിയ ബുക്കും ബേഗിൽ ഇട്ടു അച്ഛന്റെ സൈക്കിളിന്റെ പുറകിൽ ഇരുന്നു ടൗൺ വരെ പോയി. അച്ഛൻ എന്നെ അവിടെ ഇറക്കി നേരെ പോയി.
കൂട്ടുകാരന്മാരെ തിരഞ്ഞു അവരുടെ ഒപ്പം നടന്ന് സ്കൂളിലേക്ക്.

സ്കൂളിൽ എത്തി കളിയുടെ സന്തോഷത്തിൽ നേരം പോയത്‌ അറിഞ്ഞില്ല. രാവിലെ കണക്ക് ടീച്ചർ വന്നപ്പോൾ ആയിരുന്നു എഴുതാനുള്ള കാര്യം പെട്ടെന്ന് ഓർത്ത്‌ പേടിച്ചത്. ശരിക്കും ആ കാര്യം മറന്നു പോയി. ചൂരലും കൊണ്ടായിരുന്നു ടീച്ചറുടെ വരവ്. പ്രാർഥനക്ക് ശേഷം ക്ലാസ് തുടങ്ങുന്നതിനു മുൻപ് പറഞ്ഞു

"ഇന്നലെ ഹോം വർക്ക്‌ ചെയ്തത് എല്ലാവരും കൊണ്ടുവരൂ"

ഓരോരുത്തരും പുതിയ ബുക്കും അതിലെ എഴുത്തും കൊണ്ടുപോയി കാണിച്ചു. അടുത്തത് ഞാനാണ്‌, എന്ത് പറയും, പുതിയ ബുക്കും പിടിച്ചു ടീച്ചറുടെ ഡെസ്കിന്റെ അടുത്തെത്തി പുതിയ ബുക്ക് നേരെ നീട്ടി.

"ടീച്ചർ ഇന്നലെ പുതിയ ബുക്ക് വേടിച്ചതാണ്‌, എഴുതാൻ മറന്നു പോയി "

ടീച്ചർ ദേഷ്യപ്പെട്ടു, രോക്ഷം കൊണ്ടു, കവിൾ തുടുത്തു, കണ്ണുകൾ ചോരച്ചു, അടുത്തിരുന്ന ചൂരൽ കയ്യിൽ ബലമായി  പിടിച്ചു, വായയിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞു എന്റെ പുതിയ ബുക്ക് നിലത്തേക്ക് ആഞ്ഞ് ഒരു ഏറു.
ദൂരേക്ക് പോയി വീണ ബുക്കിനെ നോക്കി ശേഷം ടീച്ചറുടെ മുഖത്തേക്ക് നോക്കി പറഞ്ഞു

"എന്റെ അച്ഛൻ കൂലി പണി ചെയ്തു വാങ്ങി തന്ന ബുക്കാണ്. ടീച്ചർ എറിഞ്ഞ ബുക്ക് പോയി എടുത്ത് തരണം. "

കവിൾ തുടുത്ത, കണ്ണുകൾ ചോരച്ച ടീച്ചറുടെ മുഖത്തേക്ക് തന്നെ ഞാൻ നോക്കി നിന്നു. ടീച്ചർ എഴുന്നേറ്റ് നിലത്തു കിടന്ന ബുക്ക് എടുത്ത് പൊടി തട്ടി എനിക്ക് തരുന്നത് വരെ.
തന്നതിനുശേഷം ചെറു പുഞ്ചിരിയോടെ തിരികെ സീറ്റിൽ വന്നിരുന്നു. ഇരിക്കുന്നത് വരെ എന്റെ അച്ഛനും എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു. അച്ഛൻ ഇതെല്ലാം കാണാന്നുണ്ടായിരുന്നു എന്നെന്റെ മനസ്സ് പറഞ്ഞു.
മണം മാറാത്ത ബുക്കിന്റെ ഗന്ധം മൂക്കിലേക്ക് വലിച്ചു ഒപ്പം വിയർത്തൊലിച്ച ശരീരവുമായി വരുന്ന അച്ഛന്റെ വിയർപ്പിന്റെ ഗന്ധവും ആ ബുക്കിനു ഉണ്ടായിരുന്നു.
___________________________________________
                               BY
                      അജയ് പള്ളിക്കര

Monday, February 11, 2019

മൊബൈൽ ഇല്ലാത്ത യൗവ്വനം -കവിത

(കവിത)
------------------------------------------------------------
_ മൊബൈൽ ഇല്ലാത്ത യൗവ്വനം  _
 - MOBILE ELLATTHA YOUVANAM-  
-------------------------------------------------------------                                      
യൗവ്വനകാലത്തിൽ
മൊബൈൽ ഇല്ലാതെ ജീവിക്കണം
മൊബൈൽ ഇല്ലാത്തവരോടൊപ്പം
കൂട്ടുകൂടണം
കാഴ്ച്ചകളെ ആസ്വദിക്കണം
നടവഴികളെ സ്നേഹിക്കണം
കാണുന്ന ജീവിതങ്ങളെ വിലയിരുത്തണം
പകലുകളിലെ
സംസാരത്തെ വലിച്ചുനീട്ടണം
നിശബ്ദതയെ ഒഴിവാക്കണം
രാത്രിയുടെ ഏകാന്തതയെ കൂട്ടുപിടിക്കണം
ഇരുട്ടിനെ ലാളിക്കണം
യാത്രയെ ജീവിതമാക്കണം

മൊബൈലുകൾ കയ്യിലേന്തിയ
ജീവിതങ്ങൾ കണ്ട്‌ പുച്ഛിക്കണം
അവർ തന്നിലേക്ക് ചേർന്ന്
യന്ത്രത്തിനുള്ളിൽ തലയും താഴ്ത്തി
ഹെഡ്സെറ്റും ചെവിയിൽ തൂക്കി
പോകുന്നതും കണ്ട്‌ പിറുപിറുക്കണം
ചാർജില്ലാതെ, ചാർജറില്ലാതെ
നെറ്റില്ലാതെ, വിളിയില്ലാതെ
ഒരു നേരംപോലും സമാധാനമില്ലാത്ത
അവരുടെ ജീവിതം പുറമെനിന്നും
കണ്ട്‌ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം
വിശാലമായ ഞങ്ങളുടെ സൗഹൃദവും
മൊബൈൽ ഇല്ലാതെയുള്ള ജീവിതവും
അവർക്ക് കാട്ടികൊടുക്കണം
ഞങ്ങളുടെ സമാധാനമായ ദിനങ്ങളെ
പറഞ്ഞു കൊടുക്കണം

എങ്കിലും അവർ ഞങ്ങളെ കുറിച്ച് പിറുപിറുക്കും
എങ്ങനെ ജീവിക്കുന്നു ?
സാധ്യമല്ല !
വീട്ടുകാരെ എങ്ങനെ വിളിക്കും ?
മൊബൈലില്ലാതെ
പുറത്ത് പെട്ടുപോയാൽ എന്ത് ചെയ്യും ?
പരസ്പരം കണ്ടുമുട്ടാൻ
എന്ത് ചെയ്യും ?
അങ്ങിനെ... അങ്ങിനെ... അങ്ങിനെ
അവർക്ക്
ഞങ്ങളെന്ന ജീവിതം നേർസാക്ഷിയാക്കി
ഉന്നയിച്ച ചോദ്യങ്ങളെ ഇല്ലാതെയാക്കണം
എങ്കിലും നമ്മോടൊപ്പം വരുവാൻ
ഒരിക്കലും തയാറല്ലെന്ന് അവർ പറയും

ജീവിതം മൊബൈലായ
യൗവ്വനകാലത്ത്
മൊബൈൽ ഇല്ലാതെ
യൗവ്വനം
ജീവിച്ചു തീർക്കണം

__________________________________________
                             BY
                അജയ് പള്ളിക്കര

Thursday, February 7, 2019

പ്രതികാരം -കവിത

തേപ്പ് പെണ്ണിന് മാത്രം വിധിച്ചതാണെങ്കിൽ
അവൻ എന്നെയും തേച്ചിരുന്നു
ആ തേപ്പിനു തേപ്പ് എന്ന് അല്ല പേരെങ്കിൽ
ഒരു കാര്യം ഇപ്പോൾ തൊട്ട് ഓർമിപ്പിക്കുന്നു
"തേപ്പ് " ആണിനും കൂടി ബാധകമാണ് എന്നുള്ളത്

(കവിത)
-----------------------------------------
          _ പ്രതികാരം _
        -PRATHIKARAM-  
-----------------------------------------                                      
പ്രണയത്തിൻ തേപ്പിന്റെ
മുൾമുനവാക്കുകൊണ്ടവൻ
എന്നെ കുത്തി നോവിപ്പിച്ചു
വേദനിച്ച ഹൃദയം
ഇവിടെ കിടന്നു തുടിച്ചു.
ഈ രാത്രി എത്ര മനോഹരം
എന്നവൻ ചൊല്ലുമ്പോൾ
കഴിഞ്ഞ നാളുകൾ
നാളിലെ നാവുകൾ, തമ്മിൽ
തോലോടി, കൊഞ്ചിച്ച നേരമവൻ
മറന്നുപോകവെ
മറക്കുവാൻ കഴിയില്ലെൻ ഹൃദയം
കണ്ണുനീർ തേങ്ങൽ കൊണ്ട്
മെല്ലെ പറഞ്ഞു.
കണ്ണുകൾ തുടച്ചു ഞാൻ ഉറക്കെ അലറി
ഇല്ല, ഞാൻ തളരില്ല
ഈ രാവുകൾ മിന്നിനിൽക്കുന്നതുപോലെ
ഞാൻ മരിക്കുംവരെ തിളങ്ങിനിൽക്കും
അവന്റെ കണ്ണുനീർ
എന്റെ സന്തോഷമാകുംവരെ

__________________________________________
                             BY
                അജയ് പള്ളിക്കര